Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 30 Aug 2020 11:58 PM GMT'ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കണം'
text_fieldsbookmark_border
കൊല്ലം: പി.എസ്.സി നിയമനചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാത്ത നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർഷികയോഗം ആവശ്യപ്പെട്ടു. കെ.എസ്.എച്ച്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡി. സുഷമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എസ്. തൃദീപ്കുമാർ, ട്രഷറർ ജെറി ബെനഡിക്റ്റ്, പി. സുജലദേവി, കെ.എം. ജാസ്മിൻ, ജോൺ ഫിലിപ്പ്, കെ. ഗിരീന്ദ്രകുമാർ, വി. ഷാജി, ജെ. ജോൺ, രാംദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. സുഷമ (പ്രസി.), പി.ആർ. ബാലഗോപാൽ (ജന. സെക്ര.), പി.എസ്. തൃദീപ്കുമാർ, പി. സുജലദേവി, വി. ഷാജി (വൈ. പ്രസി.), ജെറി ബെനഡിക്റ്റ് (ട്രഷ.), കെ.എം. ജാസ്മിൻ, ജോൺ ഫിലിപ്പ്, കെ. ഗിരീന്ദ്രകുമാർ, ജെ. ജോൺ, (ജോ. സെക്ര.). പരാജയപ്പെട്ട വിദ്യാർഥികൾക്കായി 'ഉത്തിഷ്ഠത' കുണ്ടറ: സംസ്ഥാനസർക്കാർ പെതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൻെറയും കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെൽ ജില്ല യൂനിറ്റിൻെറയും ആഭിമുഖ്യത്തിൽ ഇൗ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്കായി 'ഉത്തിഷ്ഠത' പദ്ധതി ആരംഭിക്കും. ഹയർ സെക്കൻഡറിയിലെ എല്ലാ വിഷയങ്ങളിലെയും 33 അധ്യാപകരുടെ കൂട്ടായ്മയാണ് ഉത്തിഷ്ഠതയ്ക്ക് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 22ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പരീക്ഷക്ക് മുന്നോടിയായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംവർഷ പരീക്ഷയിൽ യോഗ്യത നേടാതെ പോയതുകൊണ്ടുമാത്രം പാർശ്വവത്കരിക്കപ്പെടുകയും അവഗണിക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുകയും ചെയ്യുന്ന ജില്ലയിലെ വിദ്യാർഥികളെ കരിയർ ഗൈഡൻസ് ജില്ല വിഭാഗം ഏറ്റെടുക്കും. ഒരു വിഷയം മുതൽ അഞ്ച് വിഷയം വരെ നഷ്ടപ്പെട്ട ഏത് കുട്ടിക്കും പദ്ധതിയിൽ അംഗമാകാം. പഠനസഹായം ആവശ്യമുള്ള കുട്ടികൾക്ക് 9446787658, 9447211191, 9497131669, 9447025176 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെൽ ജില്ല കോഓഡിനേറ്റർ ഡി. ജയിംസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story