Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകിണറ്റില്‍നിന്ന്...

കിണറ്റില്‍നിന്ന് യുവാവിനെ രക്ഷിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴ: കിണറ്റില്‍നിന്ന് യുവാവിനെ ഫയര്‍ഫോഴ്സിൻെറ സഹായത്തോടെ രക്ഷിച്ചു. കഴിഞ്ഞദിവസം രാവിലെ കുളത്തൂപ്പുഴ മഠത്തിക്കോണം ലേഖാ ഭവനില്‍ മാളുവെന്ന അഖില്‍ (22) ആണ് വീടിന് സമീപത്തുള്ള പഞ്ചായത്തുവക പൊതുകിണറ്റില്‍ ചാടിയത്. കുളത്തൂപ്പുഴ എസ്.ഐ എന്‍. അശോകൻെറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന്, പുനലൂരി‍ല്‍നിന്ന് ഫയര്‍ഫോഴ്സിൻെറ സഹായം തേടുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കിണറ്റില്‍നിന്ന് പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലന്‍സെത്തിച്ചെങ്കിലും തയാറാകാതിരുന്ന ഇയാളെ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഫോണിലൂടെ ശേഖരിക്കുന്നതായി പരാതി കുളത്തൂപ്പുഴ: വിദ്യാലയത്തില്‍നിന്ന് അധ്യാപകര്‍ വിളിക്കുന്നെന്ന വ്യാജേനെ രക്ഷാകർത്താക്കളുടെ നമ്പറുകളിലേക്ക് വിളിച്ച് കുട്ടികളുടെയും വിദ്യാലയത്തിൻെറയും കുടുംബത്തിൻെറയുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നതായി രക്ഷാകർത്താക്കളുടെ പരാതി‍. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷാകർത്താവിനെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. സംശയം തോന്നിയ രക്ഷാകർത്താവ് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെെട്ടങ്കിലും അങ്ങനെയൊരു അധ്യാപകൻ സ്കൂളിലില്ലെന്ന വിവരമാണ് ലഭിച്ചത്. മറ്റ് രക്ഷാകർത്താക്കളോട് ഇക്കാര്യം പങ്കുെവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവരങ്ങളും നോട്ടുകളും നിര്‍ദേശങ്ങളും സമൂഹമാധ്യമം വഴിയാണ് അധ്യാപകരും വിദ്യാര്‍ഥികളും കൈമാറുന്നത്. സ്കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുന്നതിനാല്‍ നേരിട്ട് പരിചയമില്ലാഞ്ഞിട്ടുപോലും പല രക്ഷാകർത്താക്കളും കുട്ടികളുടെ വിവരങ്ങള്‍ക്കൊപ്പം തങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അധ്യാപകർ രക്ഷാകർത്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story