Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 22 Aug 2020 11:58 PM GMTപുനലൂരിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി
text_fieldsbookmark_border
പുനലൂർ: പുനലൂർ പട്ടണത്തിെല ഗതാഗതസ്തംഭനം ഒഴിവാക്കാനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചു. കച്ചേരി റോഡിൽ കോടതിയോട് ചേർന്ന ഭാഗത്ത് മാത്രം വാഹനം പാർക്ക് ചെയ്യുക, ചെമ്മന്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജയഭാരതത്തിൻെറ പിറകുവശത്തെ റോഡിൽ നിർത്തണം, ടൗണിൽ യുടേൺ പാടില്ല, ഫുട്പാത്തിൽ കച്ചവടം പാടില്ല, ശിവൻകോവിൽ റോഡിൽ ഒരുവശം പാർക്കിങ് (ബാങ്കിന് എതിർവശം), കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഓട്ടോ കറങ്ങി ഓടരുത്, കടകളിൽ കോവിഡ് പ്രോട്ടോകൾ പൂർണമായി പാലിക്കണം, തൊളിക്കോട്ടു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് റോഡിൽ പാർക്ക് ചെയ്യണം, വൃന്ദാവനം മുതൽ പോസ്േറ്റാഫിസ് വരെ ഒരുവശം മാത്രം സൈൻ ബോർഡുകൾ സ്ഥാപിക്കും, ഓട്ടോകൾ ചെമ്മന്തൂർ ചുറ്റിവരുന്നതിന് പകരം പഴയ ബസ് സ്റ്റാൻഡിൻെറ എതിർവശത്തുകൂടെ സി.എസ്.ഐ പള്ളി വഴി ചൗക്ക റോഡിലെത്തണം എന്നിങ്ങനെ തീരുമാനങ്ങളാണ് എടുത്തത്. പോസ്റ്റ് ഓഫിസിന് മുമ്പിലുള്ള സമാന്തര സർവിസ് നിർത്തലാക്കാൻ തീരുമാനിച്ചു. നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അധ്യക്ഷതവഹിച്ചു. പൊലീസ്, മോട്ടോർ വാഹനവകുപ്പ്, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരിയെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു (ചിത്രം) പുനലൂർ: രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് പോയ വ്യാപാരിയെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു. കൈക്കും മറ്റും സാരമായി പരിക്കേറ്റ ചാലിയക്കരയിലെ സ്റ്റേഷനറി വ്യാപാരി എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ വിഷ്ണുവിനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കലയനാട്- ചാലിയക്കര പാതയിൽ എൽ.സി.പിക്ക് അടുത്തുെവച്ചായിരുന്നു ആക്രമണം. കുട്ടികളുമൊത്ത് കൂട്ടമായിവന്ന പന്നികൾ ബൈക്കിന് കുറുകെ ചാടിയാണ് അപകടമുണ്ടായത്. പന്നിയെ ഇടിച്ച് ബൈക്ക് മറിയുകയും ചെയ്തു. പിന്നാലെ വന്ന മറ്റൊരു ബൈക്ക് യാത്രികനാണ് വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്. പന്നിക്കൂട്ടത്തെ കണ്ടെത്തിയ ഭാഗത്ത് കഴിഞ്ഞ ആഴ്ചയിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. മുമ്പും ഈ പാതയിൽ സമാനരീതിയിൽ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ജനവാസമേഖലയിലിറങ്ങുന്ന പന്നിയടക്കം കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story