Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസര്‍കോട് ജനറല്‍...

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് 20 ലക്ഷം രൂപ

text_fields
bookmark_border
കാസർകോട്: കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ലഭിച്ചു. ആശുപത്രി മാനേജ്മൻെറ് കമ്മിറ്റിയാണ് (എച്ച്.എം.സി) ഈ തുക കൈകാര്യം ചെയ്യുക. ഒ.പി ടിക്കറ്റ്, ലേബാറട്ടറി, എക്സ് റേ തുടങ്ങിയവയില്‍നിന്നുള്ള വരുമാനം സ്വീകരിക്കുന്നതും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ ചെലവുകളില്‍ ഒരു ഭാഗം വഹിക്കുന്നതും എച്ച്.എം.സി ആണ്. കോവിഡ് കാലത്ത് രോഗികളുടെ എണ്ണവും ലാബിലെ തിരക്കും ഓപറേഷനുകളും കുറഞ്ഞ് ആശുപത്രി മാനേജ്മൻെറ് സമിതിക്ക് വരുമാന നഷ്ടം ഉണ്ടായി. ഈ പ്രതിസന്ധി എന്‍.എച്ച്.എം സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. ശമ്പളം, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ബ്ലഡ് കമ്പോണൻറ് സെപറേഷന്‍ യൂനിറ്റ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കൽ, പി.പി.ഇ കിറ്റ്, എന്‍ -95 മാസ്‌കുകള്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഈ തുക ഉപയോഗിക്കും. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികൾക്കെല്ലാം ആൻറിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ആൻറിജന്‍ ടെസ്റ്റിനും ഈ ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ. രാജാറാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story