Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTബിയര്‍കുപ്പി കൊണ്ട് 19കാരനെ തലക്കടിച്ച് പരിക്കേൽപിച്ചതായി പരാതി
text_fieldsbookmark_border
കാസര്‍കോട്: ബിയർകുപ്പി കൊണ്ട് 19കാരനെ തലക്കടിച്ച് പരിക്കേൽപിച്ചതായി പരാതി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ സുധീഷ് ഭക്തിൻെറ മകന്‍ ശിവരാമ ഭക്ത് (19) ആണ് പരാതി നല്‍കിയത്. ബുധനാഴ്ച വൈകീട്ട് നെല്ലിക്കുന്ന് കടപ്പുറത്തെ എന്‍.എഫ്.സി ഗ്രൗണ്ടില്‍വെച്ച് മര്‍ദിക്കുകയും ബിയര്‍കുപ്പി കൊണ്ട് രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രാഗേഷ്, രമേശ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചതിന് രണ്ടുപേർക്കെതിരെ കേസ് കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി അശ്ലീലം പറയുകയും മകനെ ആക്രമിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതി. അടുക്കത്ത്ബയല്‍ കടപ്പുറം ബീച്ച് റോഡിലെ കൃഷ്ണന്‍ ശിവാനന്ദയുടെ ഭാര്യ കെ. ജാനു (60) ആണ് പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ കുട്ടന്‍ എന്ന ബബീഷിനെതിരെ (28) ടൗണ്‍ പൊലീസ് കേസെടുത്തു. യുവതിയെ പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി; അഞ്ചുപേര്‍ക്കെതിരെ കേസ് ബേക്കല്‍: യുവതിയെ പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിൻെറ സുഹൃത്തുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉദുമയുടെ സമീപപ്രദേശത്ത് താമസിക്കുന്ന 25കാരിയുടെ പരാതിയില്‍ സുഹൈല്‍, അബ്ദുറഹ്മാന്, മുനീര്‍, ആസിഫ്, അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികള്‍ നല്‍കിയതിനാല്‍ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 മാര്‍ച്ച് 23 മുതല്‍ മാസത്തോളം ഭര്‍ത്താവിൻെറ സുഹൃത്തടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡനരംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി പല തവണകളായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നിരന്തരമായ ലൈംഗിക പീഡനം കാരണം തളര്‍ന്ന യുവതി ഉപദ്രവിക്കരുതെന്ന് അഭ്യർഥിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പീഡനം തുടര്‍ന്നു. തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തില്‍പെട്ട യുവാവിനെ ഭര്‍ത്താവിൻെറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ തല്ലിയൊടിച്ച സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story