നീലേശ്വരം: രണ്ട് സ്വകാര്യ കാറുകളിൽ കടത്തുകയായിരുന്ന 180 ലിറ്റർ ഗോവൻ മദ്യം നീലേശ്വരം റേഞ്ച് എക്സൈസ് സംഘം പിടികൂടി. ബുധനാഴ്ച പുലർച്ച നീലേശ്വരം ഹൈവേ ജങ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹൈവേ ജങ്ഷനിൽ ഞായറാഴ്ച പുലർച്ച 12.30ന് മാരുതി കാറില്‍ കടത്തിയ 135 ലിറ്റര്‍ ഗോവന്‍ മദ്യവുമായി രണ്ട് യുവാക്കളെ ആദ്യം പിടികൂടി. തലശ്ശേരി കൊടുവള്ളി സ്വദേശിയായ പി. രാജീവനെയും (55) തലശ്ശേരി കതിരൂരിലെ കെ.കെ. ഫിറോസിനെയുമാണ് (44) അറസ്റ്റ് ചെയ്തത്. മദ്യം കണ്ണൂര്‍, കോഴിക്കോട് ഭാഗത്തെ അനധികൃത മദ്യ ഏജൻറുമാർക്കുവേണ്ടി കടത്തുകയായിരുന്നു. പ്രതികളെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് വീണ്ടും ഞായറാഴ്ച പുലർച്ച 2.30ന് വാഹനപരിശോധനക്കിടെ 45 ലിറ്റര്‍ ഗോവന്‍ മദ്യം മാരുതി ആള്‍ട്ടോ കാറില്‍നിന്ന് പിടികൂടി. കാറിലുണ്ടായിരുന്നയാൾ എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ടു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ. സാദിഖ്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ. പീതാംബരന്‍, കെ.വി. വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി. നിഷാദ്, മഞ്ജുനാഥ്, കെ. പ്രദീഷ്, കെ.സിജു, ഡ്രൈവര്‍ വിജിത്ത് എന്നിവര്‍ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 11:58 PM GMT Updated On
date_range 2020-12-24T05:28:49+05:30നീലേശ്വരത്ത് എക്സൈസ് സംഘം 180 ലിറ്റർ മദ്യം പിടികൂടി
text_fieldsNext Story