Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 11:59 PM GMT Updated On
date_range 5 Feb 2021 11:59 PM GMTഅടിപ്പാത ഇപ്പോഴും വെള്ളത്തിനടിയിൽത്തന്നെ
text_fieldsbookmark_border
പടന്ന: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം തോട്ടുകര പാലം യാഥാർഥ്യമായെങ്കിലും ദേശീയപാതയുമായി ബന്ധപ്പെടാൻ മാർഗമില്ല. പടന്ന, വലിയ പറമ്പ് പഞ്ചായത്തുകളിലുള്ളവർക്ക് കാലിക്കടവ് ദേശീയപാതയുമായി എളുപ്പത്തിൽ എത്തിച്ചേരാൻ നിർമിച്ച പാലത്തിന് ചന്തേര പടിഞ്ഞാറിലൂടെ കടന്നുപോകുന്ന റെയിൽ പാളമാണ് തടസ്സം. നാല് വർഷം മുമ്പ് ചന്തേര റെയിൽവേ സ്‌റ്റേഷന് വടക്ക് ഭാഗം അടിപ്പാത നിർമിച്ചിരുന്നുവെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം അസാധ്യമായ നിലയിലാണ്. വേനലിൻെറ ആരംഭമായിട്ടും അടിപ്പാതയിൽ ഇപ്പോഴും വെള്ളം തന്നെയാണ്. തറനിരപ്പിൽനിന്ന് മൂന്ന് മീറ്റർ ഉയരത്തിൽ പാളം കടന്ന് പോകുന്നിടത്താണ് സാധാരണ അടിപ്പാത എന്ന ആശയം പ്രാവർത്തികമാക്കാറ്. എന്നാൽ, ഇവിടെ താരതമ്യേന താണ സ്ഥലത്ത് ആയതിനാലാണ് അടിപ്പാത പ്രയോജന രഹിതമായത്. ബദൽ സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ പാലം കൊണ്ടുള്ള പ്രയോജനം മൂന്ന് പഞ്ചായത്തിലുള്ളവർക്ക് ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story