Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേരള ബാങ്ക്:...

കേരള ബാങ്ക്: നിയമനത്തിൽ 'സൊസൈറ്റി സംവരണം' ഇല്ലാതാക്കുന്നു

text_fields
bookmark_border
ചെറിയ ശമ്പളത്തിനു ജോലിചെയ്യുന്ന സൊസൈറ്റി ജീവനക്കാരുടെ സ്വപ്നം ഇല്ലാതാകുന്നു കാസർകോട്: ജില്ല സഹകരണ ബാങ്കുകളിലെ നിയമനത്തിന് പ്രാഥമിക സംഘം ജീവനക്കാർക്ക് നൽകിയിരുന്ന സംവരണം കേരള ബാങ്കിൽനിന്ന് എടുത്തുകളഞ്ഞു. സൊസൈറ്റികളിൽ പരിമിതമായ ശമ്പളത്തിന് നിയമിക്കപ്പെട്ട ജീവനക്കാർക്ക് നിശ്ചിത യോഗ്യതയുണ്ടെങ്കിൽ ജില്ല ബാങ്കിൻെറ സൊസൈറ്റി േക്വാട്ടയിലേക്ക് അപേക്ഷിച്ച് കയറാനുള്ള അവസരമാണ് കേരള ബാങ്കായപ്പോൾ ഒഴിവാക്കിയത്. കരടുബില്ലിൽ നിന്ന് എടുത്തുകളഞ്ഞ ഇൗ അവസരം പുന:സ്ഥാപിച്ചുകിട്ടാനുള്ള നീക്കത്തിലാണ് ജീവനക്കാർ. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, അർബൻ സഹകരണ ബാങ്കുകൾ എന്നിവയിലെ ജീവനക്കാർക്ക് മാത്രമാകും ഇനി സംവരണ േക്വാട്ടയിൽ നിയമനം ലഭിക്കുക. ജില്ലയിൽ 250ലേറെ സംഘത്തിലെ 1500ലേറെ ജീവനക്കാർ ഇതോടെ കേരള ബാങ്ക് നിയമനത്തിൽ അയോഗ്യരാകും. ക്ലർക്ക് തസ്തികയിൽ മാത്രമാണ് ഇനി സൊസൈറ്റി സംവരണമുണ്ടാവുക. കേരള ബാങ്കിലെ അംഗ സംഘങ്ങളായ പ്രാഥമിക വായ്പ സംഘം, അർബൻ സഹകരണ ബാങ്ക് എന്നിവയിലെ ജീവനക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. ഇതും പരിമിതമാണ്. ക്ലാർക്ക് തസ്തികയിൽ ഇനി 75 ശതമാനമാണ് പി.എസ്.സി വഴി നിയമിക്കുക. 25 ശതമാനം സ്ഥാനക്കയറ്റം വഴിയാണ് നിയമനം. 75 ശതമാനത്തിൽ 50 ശതമാനമാണ് അംഗ സംഘങ്ങളിലെ ജീവനക്കാർക്കായി സംവരണം ചെയ്തിട്ടുള്ളത്. കേരള ബാങ്കിൻെറ കരട് നിയമത്തിലാണ് ഈ വ്യവസ്ഥകളുള്ളത്. ജില്ലയിലെ സംഘങ്ങളിലെ ജീവനക്കാർ ഏറെയും ചെറിയ വേതനത്തിൽ ജോലി ചെയ്തുവരുന്നവരാണ്. ജില്ല ബാങ്ക് നിയമനത്തിലെ സംവരണ േക്വാട്ടയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു അവർ ജോലി ചെയ്തിരുന്നത്. കേരള ബാങ്കിലെ പുതിയ കരട് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇതിനുള്ള സാധ്യത ഇല്ലാതാകുന്നതാണ് ജീവനക്കാരിൽ ആശങ്കയുയർത്തുന്നത്. േക്വാട്ട പരിമിതപ്പെടുത്താനുള്ള നീക്കം പിൻവലിക്കണം- എംപ്ലോയീസ് ഫ്രണ്ട് കാസർകോട്: ജീവനക്കാരുടെ സംവരണ േക്വാട്ട പരിമിതപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ, ജില്ല സെക്രട്ടറി കെ. ശശി, വനിത ഫോറം സംസ്ഥാന കൺവീനർ പി. ശോഭ, പി.കെ. പ്രകാശ്കുമാർ, ജോസ് പ്രകാശ്, ഇ. വേണുഗോപാലൻ, പി. വിനോദ്കുമാർ, സി.ഇ. ജയൻ, ജി. മധുസൂദനൻ, എം.കെ. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story