Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 12:02 AM GMT Updated On
date_range 24 Jan 2021 12:02 AM GMTനിയമം കൈയിലെടുത്ത് ആൾക്കൂട്ടം
text_fieldsbookmark_border
കാസർകോട്: ഏെറ നാളുകളായി ശാന്തമായിരുന്ന കാസർകോട് നഗരത്തിൽ . ദേശീയപാതയോരത്തെ ആശുപത്രിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവമാണ് ഒരാളുടെ മരണത്തിൽ കലാശിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലും നഗരത്തിൽ സംഘട്ടനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ശനിയാഴ്ച നടന്ന സംഭവം ഞെട്ടിച്ചു. ശക്തമായ പൊലീസ് നടപടിയിലൂടെ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകി പരിഹരിക്കാമായിരുന്ന പ്രശ്നമാണ് മരണത്തിൽ കൊണ്ടുചെന്നെത്തിച്ചത്. ആശുപത്രിയിൽ ശല്യം ചെയ്തുവെന്ന് പരാതി പറഞ്ഞ സ്ത്രീ തത്സമയം പ്രതികരിച്ചിരുന്നു. മകൻെറ ബെൽറ്റ് അഴിച്ചെടുത്ത് മർദിക്കുകയായിരുന്നു. അതിനു പുറമെ അവർ പിന്നാെല ഒാടി മർദിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ 'പ്രതി'യെ പിടികൂടി പൊലീസിൽ ഏൽപിക്കുന്ന പതിവുരീതിക്ക് മാറ്റം വന്നു. നിരവധിയാളുകൾ പിന്തുടരുകയും കാമറ പതിയാത്ത സ്ഥലത്തുവെച്ച് മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. അതേസമയം, ആൾക്കൂട്ട മർദനം പൊലീസ് അംഗീകരിച്ചിട്ടില്ല. റഫീഖിൻെറ ദേഹത്ത് പാടുകളില്ലാത്തതിനാൽ പോസ്റ്റ് മോർട്ടത്തിന് കാത്തിരിക്കുകയാണ് പൊലീസ്. ആൾക്കൂട്ട കൊലയല്ലാതാക്കാനുള്ള ശ്രമം പൊലീസിൻെറ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട് എന്ന സംശയവും മരിച്ചയാളുടെ ബന്ധുക്കൾക്കുണ്ട്. അതേസമയം, സംഭവത്തിൽ ഗൗരവപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും ആവശ്യപ്പെട്ടു. കുറച്ചുകാലമായി നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും അറുതി വന്നിരുന്നു. വീണ്ടും കൊലപാതകം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണ് ആൾക്കൂട്ടക്കൊലപാതകം. നിയമം കൈയിലെടുക്കാനും കൊല്ലാനും ആർക്കും അധികാരമില്ല. കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകാതെ സത്യസന്ധമായ അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. nellikkunnu ആൾക്കൂട്ട കൊല നടന്ന സ്ഥലത്ത് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, യു.ഡി.എഫ് കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർ പൊലീസുമായി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story