Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 12:02 AM GMT Updated On
date_range 17 Jan 2021 12:02 AM GMTവിധവകളുടെ രജിസ്ട്രേഷന് 'കൂട്ട്' ആപ്; മറ്റു ജില്ലകളിലെ പുരുഷന്മാർക്കും രജിസ്റ്റർ ചെയ്യാം
text_fieldsbookmark_border
ആപ്പിൻെറയും വെബ്സൈറ്റിൻെറയും ഔദ്യോഗിക പ്രകാശനം ഫെബ്രുവരിയിൽ കാസർകോട്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനത്ത് ആദ്യമായി ആവിഷ്കരിച്ച 'കൂട്ട്' പദ്ധതിയുടെ വിവര ശേഖരണത്തിനായുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തു. ഒരാഴ്ചക്കകം നൂറിലധികം പേരാണ് ഡൗൺലോഡ് ചെയ്ത് വിധവകളുടെ വിവരം നൽകിത്തുടങ്ങിയത്. വിധവകൾക്കും പൊതുജനത്തിന് നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും വിവരം നൽകാം. ഓരോ പഞ്ചായത്തിലും വിവര ശേഖരണത്തിന് കുടുംബശ്രീക്കും ചുമതല നൽകിയിട്ടുണ്ട്. വിധവകളെ വിവാഹം കഴിക്കാൻ താൽപര്യമുള്ള കാസർകോടിനുപുറമെ ജില്ലകളിലെ പുരുഷന്മാർക്കും 'കൂട്ട്' വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് നിർമാണം 75 ശതമാനത്തിലധികം പൂർത്തിയായതായി വനിത സംരക്ഷണ ഓഫിസർ എം.വി. സുനിത 'മാധ്യമ'ത്തോടു പറഞ്ഞു. മെൻസ് കോർണർ എന്ന വിഭാഗത്തിലാണ് പുരുഷന്മാർ രജിസ്റ്റർ ചെയ്യേണ്ടത്. ഫൈനെക്സ്റ്റ് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ട് അപ് മിഷനാണ് ആപ്പും വെബ്സൈറ്റും തയാറാക്കിയത്. വെബ്സൈറ്റിനു പുറമെ നേരിട്ടും പുരുഷന്മാർക്ക് അപേക്ഷ നൽകാം. വനിത സംരക്ഷണ ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയോടൊപ്പം മൂന്നു സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ക്രിമിനൽ പശ്ചാത്തലമില്ലെന്നുള്ള പൊലീസ് എസ്.എച്ച്.ഒ നൽകുന്ന സർട്ടിഫിക്കറ്റ്, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബന്ധപ്പെട്ട ഗവ. മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്, ജനപ്രതിനിധികളിൽനിന്നും സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയാണ് നൽകേണ്ടത്. വയസ്സ് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൻെറ പകർപ്പും ഒപ്പം വെക്കണം. വിധവകളുടെ വ്യക്തിഗത വിവരങ്ങൾ, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യനില, പുനർവിവാഹത്തിനുള്ള താൽപര്യം, ആശ്രിതരായി അസുഖബാധിതരായ മക്കളുള്ളവർ തുടങ്ങിയ വിവരങ്ങളാണ് കുടുംബശ്രീ പ്രവർത്തകർ ആപ്ലിക്കേഷൻ സർവേയിലൂടെ ശേഖരിക്കുക. സർവേ പൂർത്തിയായ ശേഷം അർഹമായ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ആപ്പിൻെറയും വെബ്സൈറ്റിൻെറയും ഔദ്യോഗിക പ്രകാശനം ഫെബ്രുവരിയിൽ കാസർകോട്ട് നടക്കും. ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു മുൻകൈയെടുത്ത് തയാറാക്കിയ 'കൂട്ട്' പദ്ധതിക്ക് സർക്കാർ കഴിഞ്ഞ നവംബറിൽ അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. -ഷമീർ ഹമീദലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story