Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആശ്വാസം: ജില്ലയില്‍...

ആശ്വാസം: ജില്ലയില്‍ കോവിഡ് വാക്‌സിനെത്തി

text_fields
bookmark_border
കോഴിക്കോട് റീജനല്‍ വാക്‌സിന്‍ സ്​റ്റോറിൽ നിന്ന്​ പ്രത്യേകം സജ്ജീകരിച്ച ട്രക്കിൽ 6860 ഡോസ് വാക്‌സിനാണ് എത്തിച്ചത് കാസർകോട്​: ആദ്യഘട്ടത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കു നൽകുന്നതിനുള്ള കോവിഡ്​ വാക്സിൻ ജില്ലയിലെത്തി. പുണെ സിറം ഇൻസ്​റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീൽഡ്‌ വാക്‌സിനാണ് ജില്ലയിലെത്തിയത്. കോഴിക്കോട് റീജനല്‍ വാക്‌സിന്‍ സ്​റ്റോറിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്സിൻ കാസര്‍കോട്ടെത്തിച്ചത്. പ്രത്യേകം താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 6860 ഡോസ് വാക്‌സിനാണ് ജില്ലയില്‍ എത്തിച്ചത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. മുരളീധര നെല്ലൂരായ, ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ എ.ടി. മനോജ് തുടങ്ങിയവർ വാക്‌സിന്‍ ഏറ്റുവാങ്ങി. ആദ്യഘട്ടത്തില്‍ 3100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒന്നാം ഘട്ടത്തില്‍ ഒമ്പത്​ കേന്ദ്രങ്ങളിലും രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളിലും മൂന്നാം ഘട്ടത്തില്‍ 329 കേന്ദ്രങ്ങളിലുമായാണ് വാക്‌സിൻ വിതരണം. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗല്‍പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികള്‍, പെരിയ സി.എച്ച്.സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 58 വാക്സിന്‍ കേന്ദ്രങ്ങളും മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളും ക​െണ്ടത്തിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും നാല്​ വാക്സിനേഷന്‍ ഓഫിസര്‍മാരും മൂന്ന്​ വാക്‌സിനേറ്ററും ഉണ്ടാകും. കൂടാതെ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വാക്സിന്‍ നല്‍കുക. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്​. വാക്‌സിനേഷനുശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള ആംബുലന്‍സ് അടക്കമുള്ള സംവിധാനവും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും ജില്ലതല ഉദ്യോഗസ്ഥർ, ബ്ലോക്കുതല ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ എന്നിവർ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തും. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വാക്‌സിനേഷനുശേഷം നിരീക്ഷണ റൂമില്‍ 30 മിനിറ്റ് ഇരിക്കണം. വാക്‌സിൻ ലഭ്യമാക്കിയാലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരേണ്ടതുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story