Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 12:00 AM GMT Updated On
date_range 10 Jan 2021 12:00 AM GMTസി.പി.എം കുമ്പളയിൽ നടപ്പാക്കിയത് ഭരണതുടർച്ചക്കായുള്ള വർഗീയ അജണ്ട -വെൽഫെയർ പാർട്ടി
text_fieldsbookmark_border
കുമ്പള: ഇസ്‌ലാമോഫോബിയ പരത്തി തീവ്ര ഹിന്ദുത്വ ശക്തികളുടെ പിന്തുണ കിട്ടാൻ പിണറായിയുടെ നേതൃത്വത്തിലുള്ള സി.പി.എം നടത്തുന്ന അജണ്ടയുടെ ഭാഗമായാണ് കുമ്പളയിൽ ബി.ജെ.പിയോടൊപ്പം ചേർന്ന് സ്ഥിരം സമിതി സ്ഥാനം പങ്കിട്ടെടുക്കാൻ തീരുമാനിച്ചതെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം വിലയിരുത്തി. യു.ഡി.എഫും വെൽഫെയർ പാർട്ടിയും നീക്കുപോക്കുണ്ടാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ ഏത് വിധേനയും ഭരണം പിടിച്ചടക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷേ, പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ തിരിച്ചടിയേക്കാൾ ഭയാനകമായിരിക്കും അനന്തര ഫലം. ഇടതുപക്ഷത്തിൻെറ അവസാന മുഖ്യമന്ത്രിയാവും പിണറായി വിജയൻ. കുമ്പള പഞ്ചായത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് വോട്ട് നേടി ജയിച്ചയാൾ സംഘ് പരിവാറിനുവേണ്ടി നിലകൊണ്ടുവെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ട്, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ലോക്കൽ സെക്രട്ടറി തന്നെ വോയ്‌സ് ക്ലിപ്പുമായി വരുന്നത് പരിഹാസ്യമാണ്. ജില്ല വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇസ്മായിൽ മൂസ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള സംസാരിച്ചു. അബ്ദുല്ലത്തീഫ്, കെ.ഐ. തബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story