Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 12:00 AM GMT Updated On
date_range 30 Dec 2020 12:00 AM GMTടാറ്റാ ആശുപത്രി: ജീവനക്കാരെ എന്നു നിയമിക്കുമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കാസർകോട്: ടാറ്റാരിയുടെ പ്രവർത്തനം തുടങ്ങുന്നതിനായി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ സ്വീകരിച്ച നപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കാസർകോട് ജില്ല മെഡിക്കൽ ഓഫിസർക്കാണ് കമീഷൻ അംഗം വി.കെ. ബീനാ കുമാരി ഉത്തരവ് നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത് സംബന്ധിച്ചുള്ള നടപടികളും കമീഷനെ അറിയിക്കണം. കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ് ചികിത്സക്കുള്ള ആശുപത്രിയാക്കിയതോടെ എൻഡോസൾഫാൻ ഇരകൾ ബുദ്ധിമുട്ടിലായെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ജില്ലയിൽ മെഡിക്കൽ കോളജ് ഇല്ലാത്തതു കൊണ്ടാണ് ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിവിധ ചികിത്സാ വിഭാഗങ്ങളെ മറ്റ് സ്ഥാപനങ്ങളിലേക്ക് വിന്യസിപ്പിച്ചിട്ടുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ എൻഡോസൾഫാൻ ബാധിതർക്കുള്ള വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട് - റിപ്പോർട്ടിൽ പറയുന്നു. ടാറ്റാ ആശുപത്രിയിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story