Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2020 11:59 PM GMT Updated On
date_range 19 Dec 2020 11:59 PM GMTഎൽ.എസ്.എസ്, യു.എസ്.എസ്: പ്രൈമറി കുട്ടികൾക്ക് വീണ്ടും പരീക്ഷാ പീഡനം
text_fieldsbookmark_border
ചെറുവത്തൂർ: കോവിഡ് കാലത്ത് കുട്ടികളെ മാനസിക സമ്മർദത്തിലാഴ്ത്തുന്ന പരീക്ഷകൾ പാടില്ലെന്ന നിർദേശങ്ങൾ നിലവിലിരിക്കെ തന്നെ ഈ വർഷം എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ നടത്താൻ തീരുമാനം. ഇതേ തുടർന്ന് പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർഥികൾ കടുത്ത സമ്മർദത്തിലായി. പൊതു വിദ്യാലയങ്ങളിൽ നാലാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എൽ.എസ്.എസും ഏഴാം തരത്തിൽ പഠിക്കുന്നവർക്ക് യു.എസ്.എസ് പരീക്ഷകളുമാണ് നടക്കുക. കോവിഡിനെ തുടർന്ന് ഈ അധ്യയന വർഷം വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ, ഇത്തരം സമ്മർദമേറുന്ന പരീക്ഷകൾ ഒഴിവാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ യോഗത്തിലാണ് പരീക്ഷ നടത്തുമെന്ന അറിയിപ്പുണ്ടായത്. ഇതിനെ തുടർന്ന് വിദ്യാലയങ്ങളിൽ തീവ്രപരിശീലന ക്ലാസുകൾ സജീവമായി. കോവിഡ് വ്യാപനത്തിനിടയിലും വിദ്യാർഥികളെ വിദ്യാലയങ്ങളിലേക്ക് വിളിച്ചു വരുത്തിയാണ് പരിശീലനങ്ങൾ കൊഴുപ്പിക്കുന്നത്. സാധാരണ ഫെബ്രുവരി മാസം അവസാന വാരത്തിലാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ നടത്താറുള്ളത്. ഇത്തവണയും ഇതേ സമയത്ത് നടത്താനാണ് സാധ്യത. എന്നാൽ, പരീക്ഷ എങ്ങനെ നടത്തണമെന്നതു സംബന്ധിച്ച നിർദേശം ഒരാഴ്ചക്കുള്ളിൽ മാത്രമേ പ്രസിദ്ധീകരിക്കൂ. സാധാരണ പാദവാർഷിക, അർധവാർഷിക പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നവർക്കാണ് പരീക്ഷ എഴുതുന്നതിന് അർഹത ലഭിക്കുക. ഇത്തവണ പരീക്ഷ നടക്കാത്തതിനാൽ ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും പരിഗണിക്കേണ്ടിവരും. ഒബ്ജക്ടിവ് മാതൃകയിലാണ് പരീക്ഷ നടക്കുക. വിദ്യാലയങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ, വിദ്യാർഥികളെ ഏറെ സമ്മർദത്തിലാഴ്ത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് എന്നിവ ഒഴിവാക്കണമെന്നതാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരുപോലെയുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story