Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 11:58 PM GMT Updated On
date_range 15 Dec 2020 11:58 PM GMTമൂലക്കണ്ടം കോളനിയിൽ പൊലീസ്-സി.പി.എം നരനായാട്ടെന്ന് കോൺഗ്രസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അജാനൂർ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിൽ കാരകുഴി, മൂലക്കണ്ടം പ്രദേശത്തെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ പൊലീസ് നോക്കിനിൽക്കെ മൂലക്കണ്ടം കോളനി ൈകയേറി അക്രമം അഴിച്ചുവിട്ടതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മൂലകണ്ടം കമ്യൂണിറ്റി ഹാളിൽ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തങ്ങളുടെ ബൂത്ത് ഏജൻറിനെ തടഞ്ഞുവെച്ചുവെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് വ്യാപക ആക്രമണം നടത്തുകയായിരുന്നു. കോളനിയിലെ വീടുകളിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സുരേഷിൻെറ ഭാര്യ ബിന്ദു, മകൻ വിജേഷ്, സജിയുടെ ഭാര്യ ഷൈല, ശാലിനിയുടെ മകൻ സുജിത്ത്, വിനുവിൻെറ മകൻ വിനീഷ് എന്നിവർക്കാണ് ഗുരുതരമായ പരിക്ക് പറ്റിയത്. അജാനൂർ പഞ്ചായത്ത് ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയായ ബി. രാമകൃഷ്ണൻെറ വീട് അടിച്ചുതകർത്തു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്ന് വീടിനകത്തുള്ളവർക്ക് പരിക്കുപറ്റി. വീടിനകത്തുള്ള സ്ത്രീകൾ ബോധരഹിതരായി വീണു. സംഭവസ്ഥലം കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിൽ ബ്ലോക്ക്, മണ്ഡലം നേതാക്കൾ സന്ദർശിച്ചു. congress മൂലക്കണ്ടം കോളനിയിൽ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story