Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപിലിക്കോടും...

പിലിക്കോടും ചന്തേരയിലും സംഘർഷം

text_fields
bookmark_border
ചെറുവത്തൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ . എൽ.ഡി.എഫ് പ്രവർത്തകർ ആക്രമണം നടത്തിയതായി യു.ഡി.എഫ് ആരോപിച്ചു. ചന്തേര സ്‌കൂൾ ബൂത്തിൽ യു.ഡി.എഫ് ഏജൻറുമാരെ ബൂത്തിനകത്തും പുറത്തുംെവച്ച് സംഘടിച്ചെത്തിയവർ കൈയ്യേറ്റം ചെയ്യുകയും നായ്കുരണ പൊടി വിതറുകയും ചെയ്തു. യു.ഡി.എഫ് ഏജൻറ് റാമിസ് അബ്ദുള്ളക്ക് (24) മർദനമേറ്റു. യു.ഡി.എഫ് പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി പി.കെ.റഹീനയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നു. ചന്തേര പന്ത്രണ്ടാം വാർഡിൽ സി.പി.എം അക്രമത്തിൽ പോളിങ് ഏജൻറുമാരായ മുൻ പഞ്ചായത്ത് അംഗവും മുസ്‌ലീംലീഗ് നേതാവുമായ നിഷാം പട്ടേൽ, ആർ.എസ്.പി ജില്ല അസിസ്റ്റൻറ് സെക്രട്ടറി കരീം ചന്തേര, കോൺഗ്രസ് ഭാരവാഹിയായ വി. മധു, യു.ഡി.എഫ് പഞ്ചായത്ത് മുൻ ചെയർമാൻ എം.എ. മജീദ് ഹാജി, ടി.സി. സുബൈർ, എൻ. സക്കരിയ, സി.എം.റാഷിദ് അഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. രാവിലെ 11ഓടെ സംഘടിച്ചെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് ഏജൻറുമാരെയും വോട്ടർമാരെയും മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്തശേഷം രാത്രി എട്ടോടെയാണ് ബൂത്ത് ഏജൻറുമാരായ യു.ഡി.എഫ് നേതാക്കളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പോളിങ് സ്റ്റേഷനിൽനിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story