Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആദ്യമായി ഏണിക്കു...

ആദ്യമായി ഏണിക്കു കുത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി

text_fields
bookmark_border
കാസർകോട്: ഏണിചിഹ്നം വ്യാപകമല്ലാത്ത കൊല്ലത്തുനിന്നും കാസർകോട് എം.പിയായി മാറിയ രാജ്മോഹൻ ഉണ്ണിത്താന് ആദ്യമായി ഏണിക്കു വോട്ടുചെയ്ത അനുഭവം. കാസർകോട് എം.പിയായശേഷം ആദ്യമായി ജില്ലയിൽ വോട്ടുചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ കൊല്ലം കോർപറേഷൻ പരിധിയിലായിരുന്നു വോട്ട്. ജീവിതത്തിൽ കൈപ്പത്തിക്കല്ലാതെ മറ്റൊരു സ്ഥാനാർഥിക്ക് ഇതുവരെ വോട്ടുചെയ്തിട്ടില്ല. ആദ്യമായാണ് മുസ്ലിംലീഗിൻെറ ചിഹ്നത്തിന് വോട്ടുചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. രാവിലെ ഒമ്പതിന് പടന്നക്കാട് എസ്.എൻ യു.പി സ്കൂളിൽ ഭാര്യ സുധാകുമാരിയോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്. കൊല്ലത്തുനിന്ന് ഇരുവരുടെയും വോട്ട് പടന്നക്കാട് ഇരുപത്തിയേഴാം വാർഡിലേക്ക് മാറ്റിയിരുന്നു. പടന്നക്കാട് എസ്.എൻ എ.യു.പി സ്കൂളിലെ ബൂത്തിൽ ഭാര്യയും റിട്ട. അധ്യാപികയുമായ സുധാകുമാരിയുമൊത്ത് രാവിലെത്തന്നെ അദ്ദേഹം വോട്ടുചെയ്യാനെത്തി. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഹസീന റസാക്കിന് ഏണി ചിഹ്നത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും കുടുംബത്തിൻെറയും വോട്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ടുചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് മുേമ്പ വോട്ട് കാസർകോേട്ടക്ക് മാറ്റുകയായിരുന്നു. പടന്നക്കാട് െഎങ്ങോത്ത് താമസിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എം.പി വോട്ടുകൂടി കാസർകോേട്ടക്ക് മാറ്റിയതോടെ പൂർണമായും കാസർകോടുകാരനായി. 'ഈ തെരഞ്ഞെടുപ്പിൽ 2010 ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ യു.ഡി.എഫ് ഉജ്ജ്വല മുന്നേറ്റം നടത്തും. കാസർകോട് നഗരസഭ നിലനിർത്തുന്നതോടൊപ്പം കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകൾ തിരിച്ചു പിടിക്കും. ജില്ല പഞ്ചായത്തിൽ അംഗസംഖ്യ വർധിപ്പിച്ച് ഭരണം നിലനിർത്തും. നിരവധി പഞ്ചായത്തുകൾ എൽ.ഡി.എഫിൻെറ പക്കൽനിന്ന് തിരിച്ചു പിടിക്കുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. rajmohaf unnithan രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഭാര്യ സുധാകുമാരിക്കൊപ്പം പടന്നക്കാട് എസ്.എൻ.എ യു.പി സ്കൂളിൽ വോട്ടുചെയ്ത് പുറത്തിറങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story