കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിൽ കഴിഞ്ഞ വർഷങ്ങളിലേതുപോലെ തിക്കും തിരക്കുമില്ല. ആളുകൾ കോവിഡ് നിയന്ത്രണം പാലിച്ച് ഓരോ സമയത്തായി വന്നതിനാൽ കാഞ്ഞങ്ങാട് മേഖലയിലെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരപോലും കാണാനായില്ല. മിക്ക ബൂത്തുകളിലും 70 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. സ്വന്തം വാഹനങ്ങളിലാണ് ഭൂരിഭാഗവും ബൂത്തുകളിലെത്തിയത്. അതിനാൽ തന്നെ ബൂത്തുകളിൽ ആളുകൾ ഉണ്ടെങ്കിൽ അൽപസമയം കഴിഞ്ഞാണ് ഓരോ കുടുംബവും വോട്ട് ചെയ്യാനെത്തിയത്. ഇതാണ് തിരക്ക് കുറയാൻ കാരണമെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും 70 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്. 12ാം വാർഡിൽ 83 ശതമാനമാളുകളാണ് വോട്ട് ചെയ്തത്. ഇവിടെ ബി.ജെ.പി, എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1230ൽ 1005 വോട്ടാണ് പോൾ ചെയ്തത്. തിരക്ക് കുറഞ്ഞതിനാൽ പൊലീസിനും പണിയുണ്ടായില്ല. വോട്ടിങ് പൂർത്തീകരിച്ച ശേഷം മാത്രമാണ് ആൾക്കാരെ പിരിച്ചുവിടാൻ പൊലീസ് നിർദേശം നൽകിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:58 PM GMT Updated On
date_range 2020-12-15T05:28:56+05:30തിക്കും തിരക്കുമില്ല; പോളിങ് ഉയർന്നുപൊങ്ങി
text_fieldsNext Story