Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 11:58 PM GMT Updated On
date_range 11 Dec 2020 11:58 PM GMTകാർഷിക ഗവേഷണ കേന്ദ്രത്തിൽ മിയാവാക്കി, ഗൃഹവനങ്ങൾ ഒരുക്കുന്നു
text_fieldsbookmark_border
ചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് വനഭംഗി പകരാൻ മിയാവാക്കി വനവും ഗൃഹവനവും ഒരുക്കുന്നു. കവി ടി.എസ്. തിരുമുമ്പിൻെറ ഭവനത്തോടനുബന്ധിച്ച് കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി നടപ്പിലാക്കാൻ പോകുന്ന കാർഷിക സംസ്കൃതി പഠന കേന്ദ്രത്തോട് ചേർന്നാണ് 25 സൻെറ് സ്ഥലത്ത് മിയാവാക്കി വനവും ഗൃഹവനവും നിർമിക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരത്തിൻെറ സഹകരണത്തോടെയാണ് കാർഷിക ഗവേഷണ കേന്ദ്രം കാമ്പസിൽ അറുന്നൂറോളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നത്. ജീവനം, ഗൃഹവനം പദ്ധതിയിലൂടെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ലക്ഷക്കണക്കിന് മരത്തൈകളാണ് ദിവാകരൻ തൻെറ നഴ്സറിയിൽ നിന്ന് സൗജന്യമായി നൽകിയത്. ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ. അക്കിര മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥ വ്യതിയാനം തടയാൻ ഇത്തരം വനങ്ങൾക്ക് കഴിയുമെന്നാണ്വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്ക് 30 അടി ഉയരവും 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിൻെറ രൂപവുമാവും എന്നതാണ് മിയാവാക്കിയുടെ മാസ്മരികത. ഒരു ചതുരശ്ര മീറ്ററിൽ അഞ്ചടി ആഴത്തിൽ നാലുവീതം കുഴിയെടുത്ത് ചാണകവും ചകിരിച്ചോറും ഇട്ട് വൃക്ഷങ്ങളും ഔഷധസസ്യങ്ങളും കുറ്റിച്ചെടികളുമടക്കം അറുന്നൂറിലധികം മരങ്ങളാണ് ആദ്യഘട്ടത്തിൽ മാത്രം നട്ടത്. കാർഷിക ഗവേഷണ കേന്ദ്രം അസോസിയറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ.ടി. വനജ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ഡോ. കൊടക്കാട് നാരായണൻ, ഡോ. മീര മഞ്ജുഷ, എസ്. അനുപമ, പി. അജിത്കുമാർ, പി.വി. ദിവാകരൻ, ഫാം സൂപ്രണ്ട് പി.പി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story