Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'അമ്മൂമ്മക്കൊരുമ്മ'...

'അമ്മൂമ്മക്കൊരുമ്മ' ബാലശിൽപി എം.വി. ചിത്രരാജിലൂടെ ബേക്കൽ ബീച്ചിൽ

text_fields
bookmark_border
ഉദുമ: ബി.ആർ.ഡി.സിയുടെ കീഴിൽ ബേക്കൽ ബീച്ചിൽ നിർമിക്കുന്ന 22 അടി ഉയരമുള്ള അഞ്ച്​ ശിൽപങ്ങളുടെ നിർമാണത്തിലാണ് മാസ്​റ്റർ എം.വി. ചിത്രരാജും സംഘവും. അറബിക്കടലിനെ അമ്മൂമ്മയായും അമ്മയായും ഉമ്മയായും കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ബേക്കൽ കോട്ടയുടെ കഥകൾ കോൽക്കളി ആഘോഷത്തിലൂടെ കുഞ്ഞുങ്ങൾക്ക് ചൊല്ലിക്കൊടുക്കുന്നതാണ് ശിൽപാവിഷ്കാരം. ബേക്കൽ ബീച്ചിൽ കോൺക്രീറ്റിൽ നിർമിക്കുന്ന ശിൽപത്തി​ൻെറ നിർമാണ ഉദ്ഘാടനം 2018ൽ ഉദുമ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ നിർവഹിച്ചിരുന്നു. 14ാം വയസ്സിൽ നിർമാണം ഏറ്റെടുത്തെങ്കിലും അവധിക്കാലങ്ങളിൽ ശിൽപനിർമാണത്തിന് തടസ്സമായി നിന്നത് സൂര്യാതപവും പ്രളയവും കൊറോണയും ആയിരുന്നു. ഈ മാസം 20നുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രരാജ് പറഞ്ഞു. ആശിഷ് തമ്പാൻ, ലക്ഷ്മി സുധ, അപർണ വിജയൻ, മഞ്ജിമ മണി, അഭിനവ് ലാൽ, ഗോവർധനൻ തുടങ്ങിയ വിദ്യാർഥികളാണ് പ്രധാന സഹായികൾ. 11ാം വയസ്സിൽ ശിൽപകലയിൽ കേന്ദ്ര സർക്കാറി​ൻെറ ടാലൻറ്​ റിസർച് അവാർഡ് സ്കോളർഷിപ് നേടിയ ചിത്രരാജ്, 2018ൽ ഡൽഹിയിൽ നടന്ന ദേശീയ സാംസ്കാരികോത്സവത്തിൽ കേന്ദ്ര സർക്കാർ ക്ഷണിച്ച ഏക ബാലശിൽപിയുമായിരുന്നു. നിരവധി ശിൽപങ്ങൾ നിർമിച്ച് കേരള ലളിതകല അക്കാദമി ആർട്ട് ഗാലറി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലം, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ബുദ്ധൻ, വിവേകാനന്ദൻ, ഡൽഹിയിൽ നിർമിച്ച കർഷകരുടെ വേദന, അകിടിൽ നിന്ന് പാൽ കുടിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവ പ്രധാന ശിൽപങ്ങളാണ്. കാഞ്ഞങ്ങാട് നിത്യാനന്ദ എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ്​ വിദ്യാർഥിയായ ചിത്രരാജി​ൻെറ പിതാവ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ചീഫ് ആർട്ടിസ്​റ്റായ എം.വി. രവീന്ദ്രനാണ്. അമ്മ ഉഷ രവീന്ദ്രൻ കണ്ണൂർ ഗവ.​ മെഡിക്കൽ കോളജിലെ കാരുണ്യ വിഭാഗത്തിലും സഹോദരൻ ശിൽപരാജ് എം.എസ്.ഡബ്ല്യു വിദ്യാർഥിയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story