Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 11:59 PM GMT Updated On
date_range 9 Dec 2020 11:59 PM GMTകാഞ്ഞങ്ങാട് നഗരസഭയിൽ മത്സരച്ചൂടേറി
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഭരണം നിലനിർത്താൻ എൽ.ഡി.എഫും കഴിഞ്ഞ തവണ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും നഗരസഭയിലെ നിർണായക ശക്തിയാവാൻ ബി.ജെ.പിയും പോരാട്ടം ശക്തമാക്കിയതോടെ . നഗരസഭയിലെ 9,12,14,18,19,25,28,29, 33,36 എന്നീ പത്ത് വാർഡുകളിലാണ് കടുത്ത മത്സരം. കഴിഞ്ഞ ഭരണകാലയളവിൽ നടത്തിയ കാഞ്ഞങ്ങാടിൻെറ തിലകക്കുറിയായ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ഭരണം തുടരുമെന്നും തന്നെയാണ് ഇടതുപക്ഷത്തിൻെറ പ്രതീക്ഷ. എന്നാൽ, വിമതപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട വാർഡുകൾ തിരിച്ചുപിടിക്കാനായാൽ ഇക്കുറി ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിൻെറ പ്രതീക്ഷ. അതേസമയം കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും അസംതൃപ്തരെ ഒപ്പംകൂട്ടി ഇക്കുറിയും വലതുമുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് തുറന്നു കാട്ടാൻ ഇടതുപക്ഷം ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് വിട്ട് പുറത്തുവന്ന പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം കൂടിയായ റഹ്മാനെ മുൻനിർത്തിയും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നുണ്ട്. ഇതുകൂടാതെ കാഞ്ഞങ്ങാട് സൗത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകനെയും യു.ഡി.എഫ് പാളയത്തിൽ നിന്ന് എൽ.ഡി.എഫിനൊപ്പമെത്തിച്ചും ഇടതുപക്ഷം കരുത്ത് കൂട്ടാനുള്ള ശ്രമത്തിലാണ്. അതേസമയം ഇരു മുന്നണികൾക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ നിർണായക ശക്തിയാവാൻ ബി.ജെ.പിയും മത്സരരംഗത്ത് സജീവമാണ്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ തുടങ്ങി വലതു നേതൃനിരയെ നഗരസഭയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുപ്പിച്ചപ്പോൾ ഇടതുപക്ഷത്തു നിന്ന് ജില്ലക്കാരൻ കൂടിയായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മാത്രമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രമുഖസാന്നിധ്യമായെത്തിയത്. കേന്ദ്രസഹമന്ത്രി വി. മുരളീധരനെയും ദേശീയ വൈസ് പ്രസിഡൻറ് എ. പി. അബ്ദുല്ലക്കുട്ടിയെയും രംഗത്തിറക്കി ബി.ജെ.പിയും തങ്ങളുടെ വോട്ടും സീറ്റും കൂട്ടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story