Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 11:58 PM GMT Updated On
date_range 5 Dec 2020 11:58 PM GMTപോളിങ് ഉദ്യോഗസ്ഥരുടെ നിയമനം; ജില്ല ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsbookmark_border
കാസർകോട്: കള്ളവോട്ടിന് കുപ്രസിദ്ധി നേടിയ ജില്ലയായ കാസർകോട്ട് വളരെ അശ്രദ്ധമായ രീതിയിലാണ് ജില്ല ഭരണകൂടം പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. സ്ഥിര നിയമനം നേടിയിട്ടുള്ള എയ്ഡഡ്, ഗവൺമൻെറ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കാണ് പൊതുവേ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകാറുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥർ തയാറായാൽ നടപടിയെടുക്കാൻ സൗകര്യത്തിനു വേണ്ടിയാണ് ഇങ്ങനെ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, സ്വാശ്രയ കോളജുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും പോളിങ് ഉദ്യോഗസ്ഥരായി നിയമനം നൽകിയിരിക്കുകയാണ് ജില്ല ഭരണകൂടം. ചെറു പനത്തടി സൻെറ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്ന് അധ്യാപകർക്കാണ് പ്രിസൈഡിങ് ഓഫിസറായി നിയമനം നൽകിയിരിക്കുന്നത്. ഈ കോളജിലെ ഒരു അനധ്യാപികയെ പോളിങ് ഉദ്യോഗസ്ഥയായും നിയമിച്ചിട്ടുണ്ട്. മുന്നാട് പീപ്ൾസ് കോളജിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങൾ യു.ജി.സി കാറ്റഗറിയിൽപെട്ട കോളജ്, അതായത് എയ്ഡഡ് അല്ലെങ്കിൽ ഗവൺമൻെറ് മേഖലയിലുള്ള കോളജ് എന്ന വ്യാജേന e-dropൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതിലും ഗൂഢാലോചനയുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ എന്ത് ചെയ്താലും നടപടിയെടുക്കാൻ സാധിക്കില്ലെന്ന ഒറ്റക്കാരണത്താൽ തന്നെ ഇത്തവണ ജില്ലയിൽ കള്ളവോട്ടിന് സാധ്യത വളരെയധികം കൂടുതലാണെന്ന് വ്യാഖ്യാനിക്കേണ്ടതായിവരും. ജില്ല ഭരണകൂടത്തിന് ഇതിൻെറ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ സാധിക്കില്ല. നിരവധി സ്ഥലങ്ങളിൽ പോളിങ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത് സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകളിലും പാർട്ടി ഓഫിസുകളിലുമാണ്. വോട്ടർമാർക്ക് നിർഭയമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഇതിനാൽ കഴിയില്ല. ഭരണകൂടത്തിൻെറ ചട്ടുകമായി ജില്ല ഭരണകൂടം മാറിയതായും രാജ്മോഹൻ ഉണ്ണിത്താൻ എം.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story