Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 11:59 PM GMT Updated On
date_range 3 Dec 2020 11:59 PM GMTജില്ലക്ക് കോവിഡാനന്തര മാസ്റ്റർ പ്ലാൻ; എൽ.ഡി.എഫ് പ്രകടന പത്രിക
text_fieldsbookmark_border
കാസർകോട്: ജില്ല പഞ്ചായത്തിൽ അധികാരത്തിൽ വന്നാൽ ജില്ലക്ക് സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്നും കോവിഡാനന്തര മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും എൽ.ഡി.എഫ് പ്രകടന പത്രിക. തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അതിൽ തന്നെ സ്ത്രീ തൊഴിൽ പങ്കാളിത്തത്തിന് പ്രാമുഖ്യം നൽകുമെന്നും പ്രകടന പത്രിക പ്രകാശനം ചെയ്തുകൊണ്ട് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. ജില്ലയെ ജലസുരക്ഷാ ജില്ലയാക്കും. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണും. സീറോ വേസ്റ്റ് കാസർകോട് ലക്ഷ്യമാക്കിക്കൊണ്ടായിരിക്കുമിത്. പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കും. തരിശുരഹിത ജില്ലയാക്കും. ജൈവ ജില്ല എന്ന ലക്ഷ്യം നേടും. ലൈഫ് മിഷൻെറ സാധ്യത ഉപയോഗിച്ച് ഭൂരഹിത – ഭവനരഹിതരായവർക്ക് സുരക്ഷിത പാർപ്പിടമൊരുക്കും. വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാക്കും. ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നപരിഹാരത്തിനായി ഉജ്ജീവനം പദ്ധതി നടപ്പിലാക്കും. അതിജീവനം – കാൻസർ മുക്ത ജില്ലയായി മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. ജില്ല പഞ്ചായത്തിൻെറ അധീനതയിലുള്ള ആസ്തികളുടെ സംരക്ഷണവും പരിപാലനവും ഗുണനിലവാരവും ഉറപ്പുവരുത്തും. ജില്ല പഠന കോൺഗ്രസ് സംഘടിപ്പിച്ച് വിഷൻ 2050 തയാറാക്കും. കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും. ഭാഷ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകും. ജില്ല പഞ്ചായത്ത് റോഡുകൾ സമയബന്ധിതമായി നവീകരിക്കും തുടങ്ങിയ പദ്ധതികൾ എൽ.ഡി.എഫ് മുന്നോട്ടുവെച്ചു. ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, മൊയ്തീൻ കുഞ്ഞി കളനാട് എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story