Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 11:58 PM GMT Updated On
date_range 7 Oct 2020 11:58 PM GMTചന്ദനത്തടി പിടികൂടിയ സംഭവം: വനംവകുപ്പ് അന്വേഷണം തുടങ്ങി
text_fieldsbookmark_border
കാസർകോട്: കലക്ടറേറ്റ് വളപ്പിനു പിറകിലെ വീട്ടിൽ നിന്നും രണ്ടരകോടിയോളം രൂപ വിലവരുന്ന ചന്ദന തടികൾ പിടികൂടിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. റേഞ്ച് ഒാഫിസർ എൻ. അനിൽകുമാറിനാണ് അന്വേഷണ ചുമതല. ലോറി ഖാദർ എന്ന അബ്ദുൽ ഖാദർ, അർഷാദ്, ലോറി ഡ്രൈവർ എന്നിവരാണ് ഇപ്പോൾ കേസിൽ പ്രതികളായിട്ടുള്ളത്. ഇൗ പട്ടിക വലുതാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട കലക്ടറുടെ ഗൺമാൻ നാല്പേർ ഒാടി രക്ഷപ്പെടുന്നതാണ് കണ്ടത്. ഇൗ നാലുപേർക്ക് പുറമെ ചന്ദനം ഇവിടെ എത്തിച്ചവർ, വാഹന ഉടമകൾ എന്നിവരുൾെപ്പടെ പ്രതികളാകും. ലോറി ആന്ധ്രയിലെ ചന്ദന ഫാക്ടറി ഉടമയുടേതാണെന്ന് സംശയമുണ്ട്. അബ്ദുൽ ഖാദർ തന്നെയാണോ ഫാക്ടറി ഉടമയെന്നും പരിശോധിക്കുന്നുണ്ട്. മറ്റൊരു പ്രതി അർഷാദിന് ഫാക്ടറിയുള്ളതായും പ്രാഥമിക നിഗനത്തിൽ എത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ ചിലരുടെ ചന്ദന ഫാക്ടറികൾ ആന്ധ്രയിലുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. അവിടേക്ക് ചന്ദന ഉരുപ്പടികൾ എത്തിക്കുന്നത് കാസർകോടുനിന്നാണ്. പതിവായി ചന്ദനം കൊണ്ടുപോകുന്ന സംഘമാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സുരക്ഷിത താവളവും സംശയത്തിന് അതീതവും എന്ന നിലയിൽ കലക്ടറും ജില്ല പൊലിസ് മേധാവിയും താമസിക്കുന്ന പരിസരം തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. വീട്ടുകാരുമായി വനംവകുപ്പ് അന്വേഷണം നടത്തിയപ്പോൾ അബ്ദുൽ ഖാദർ കോവിഡ് പോസിറ്റിവായി കോഴിക്കോട് ചികിത്സയിലാെണന്നാണ് മൊഴി. ഇത് തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നാലുപേർ ഒാടിയ സംഘത്തിൽ ഖാദറുമുണ്ടായിരുന്നുവെന്നാണ് സംശയം. ഒരു പ്രതി രോഗബാധിതനാണെന്ന വിവരവും പരിശോധിക്കുന്നുണ്ട്. പിടികൂടിയ ചന്ദനം വനംവകുപ്പിൻെറ കസ്റ്റഡിയിലാണുള്ളത്. ഇത് മറയൂരിലെ സർക്കാറിൻെറ ഡിസ്റ്റിലറിയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story