Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTസുഭിക്ഷ കേരളത്തില്‍ മുന്നേറി പരപ്പ ബ്ലോക്ക്
text_fieldsbookmark_border
കാസർകോട്: മലയോര മേഖലയില്‍ വീണ്ടും നെല്‍പ്പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കപ്പക്കൃഷിയും സജീവമായി. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങള്‍ വീണ്ടെടുത്തതോടെ നാട്ടുമ്പുറങ്ങളിലെ നന്മയും കൂട്ടായ്മയും അതുവഴി സമൃദ്ധമായ കൃഷിയിടങ്ങളും പുനര്‍ജനിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം 55.4 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കരനെല്‍ കൃഷിയാണ്. കൂടാതെ 129 ഹെക്ടറില്‍ കപ്പ, ചേന മുതലായവയും കൃഷി ചെയ്യുന്നു. പച്ചക്കറിയില്‍ സ്വയം പര്യാപ്തത ഉറപ്പിക്കാന്‍ 42 ഹെക്ടറോളം സ്ഥലത്ത് പയര്‍, വെള്ളരി, കക്കരി, വഴുതിന, വെണ്ട, മുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നു. ഇതിനുപുറമെ എല്ലാ വീടുകളിലും ചെറിയ അടുക്കളത്തോട്ടവും നിർമിച്ചുകഴിഞ്ഞു. തരിശുനിലങ്ങള്‍ക്ക് പുറമെ 380 ഹെക്ടറോളം സ്ഥലത്ത് വാഴ, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറി, ചേന, ചേമ്പ് തുടങ്ങിയവ ഇടവിളയായും കൃഷി ചെയ്യുന്നു. കൃഷി തുടങ്ങുന്നതിന് ആവശ്യമായ വിത്തുകളും കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്തു. കൂടാതെ തദ്ദേശീയമായി പരമ്പരാഗത കര്‍ഷകരില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. നെല്‍വിത്ത് പൂര്‍ണമായും കൃഷിവകുപ്പ് നല്‍കിയതാണ്. സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിവരുന്നത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന കൃഷിയോഗ്യമായ 99 ശതമാനം ഭൂമിയും ഇന്ന് കൃഷിഭൂമിയായി മാറിയിരിക്കുന്നു. നെല്ലും പച്ചക്കറിയും ഇവിടെ സമൃദ്ധമായി വിളയുന്നു. കൃഷി യോഗ്യമല്ലാത്ത ചെങ്കല്‍പാറകളില്‍ ഗ്രോ ബാഗുകള്‍ സ്ഥാപിച്ച് പച്ചക്കറികള്‍ വിളയിക്കുന്നു. കൂടാതെ കോടോം -ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളും തരിശുനിലങ്ങള്‍ കൂടുതല്‍ കണ്ടെത്തി കൃഷി ചെയ്യുന്നു. കൂടാതെ ക്ഷീരോൽപാദന മേഖലയിലും മത്സ്യക്കൃഷിയിലും കൂടുതല്‍ ആളുകള്‍ ഇറങ്ങിത്തുടങ്ങി. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് 89 പടുതക്കുളങ്ങളും 32 ബയോ ഫ്ലോക്ക് കുളങ്ങളും നിർമിച്ച് കൃഷി ചെയ്യുന്നു. കള്ളാര്‍ പഞ്ചായത്തിൻെറ നേതൃത്വത്തില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് പരപ്പ അഗ്രോ സർവിസ് സൻെറര്‍ അസി. ഡയറക്ടര്‍ എല്‍. സുമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story