Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസപ്ലൈകോ ഓണം ഫെയര്‍...

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

text_fields
bookmark_border
കാസർകോട്: സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷൻെറ ആഭിമുഖ്യത്തില്‍ കാസര്‍കോട് ആരംഭിച്ച ജില്ലതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിലും സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ജില്ല ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ആർ.റാവു റോഡില്‍ കെ.എസ്.ആ.ടി.സി ബസ് സ്റ്റാൻഡിന് എതിര്‍വശത്താണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ഓണം ഫെയറിൻെറ ജില്ലതല പ്രവര്‍ത്തനാരംഭം രാജ്മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആദ്യവില്‍പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സൻ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. സബ്സിഡിയും വിലക്കിഴിവും കാസർകോട്: ഒാണം ഫെയറില്‍ ശബരി ഉൽപന്നങ്ങളും മാവേലി സ്േറ്റാറുകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും സബ്സിഡിയോടെ ലഭ്യമാണ്. മറ്റു ബ്രാന്‍ഡഡ് ഉൽപന്നങ്ങളും അഞ്ചു മുതല്‍ 30 ശതമാനം വിലക്കിഴിവോടെയാണ് നല്‍കുന്നത്. ഫെയര്‍ ആഗസ്റ്റ് 30 വരെയുണ്ടാവും. ഇതോടനുബന്ധിച്ചുള്ള മില്‍മ സ്റ്റാളില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ വിലക്കിഴിവിലാണ് ഉൽപന്നങ്ങള്‍ വില്‍ക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ കോവിഡ് നിര്‍വ്യാപനത്തി‍ൻെറ ഭാഗമായുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് ഓണം ഫെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി ജനങ്ങള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരേസമയം അഞ്ചു പേരെ മാത്രമായിരിക്കും കടത്തിവിടുക. ഇവര്‍ക്ക് സാനിറ്റൈസര്‍ പ്രവേശന കവാടത്തില്‍ ലഭ്യമാക്കും. ചടങ്ങില്‍ സപ്ലൈകോ ഡിപ്പോ മാനേജര്‍ എം.എം പ്രവീണ്‍ലാല്‍, ഫെയര്‍ ഓഫിസര്‍ ഇ. പ്രഭാകരന്‍, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണം ഫെയറിൻെറ ജില്ലതല പ്രവര്‍ത്തനാരംഭം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story