Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൈക്കടപ്പുറം ഹാർബറിൽ...

തൈക്കടപ്പുറം ഹാർബറിൽ പ്രവേശനം കർശനമാക്കി

text_fields
bookmark_border
നീലേശ്വരം: കോവിഡ് -19ൻെറ പശ്ചാത്തലത്തിൽ സമ്പർക്ക വ്യാപന ഭീതിയിൽ ട്രോളിങ് നിരോധനത്തിനുശേഷം തൈക്കടപ്പുറം ഹാർബർ തുറക്കുമ്പോൾ അകത്തേക്കുള്ള പ്രവേശനം കർശന നിയന്ത്രണങ്ങളോടെ നടപ്പിലാക്കാൻ ഫിഷ് ലാൻഡിങ് സൻെറർ - മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗരേഖ പ്രകാരം ഹാർബറിനകത്തുള്ള പ്രവേശനം മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ, മത്സ്യ മൊത്തക്കച്ചവടക്കാർ,ഹാർബർ തൊഴിലാളികൾ എന്നിവർക്ക് മാത്രം നിജപ്പെടുത്തി. ഇവിടങ്ങളിൽ ചില്ലറ വിൽപന പൂർണമായും നിരോധിച്ചു. ചെറുകിട വിതരണക്കാരെയും തലച്ചുമടായി വിൽക്കുന്നവരെയും മറ്റുള്ളവരെയും ഹാർബറിനകത്ത് പ്രവേശിപ്പിക്കില്ല. ഇവർക്ക് ആവശ്യമായ മത്സ്യം പുഞ്ചാവി, മീനാപ്പീസ്, അജാനൂർ, തൈക്കടപ്പുറം, സീറോഡ് കടപ്പുറം, നീലേശ്വരം ഹൈവേ മാർക്കറ്റ് എന്നിവിടങ്ങളിൽ ഹാർബർ മാനേജിങ് കമ്മിറ്റി എത്തിച്ചുനൽകും. കണ്ടെയ്ൻെമൻറ് സോണിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ ഹാർബറിനകത്ത് പ്രവേശിക്കരുത്. യോഗത്തിൽ നഗരസഭ കൗൺസിലർ കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് സീനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ സി.പി. ഭാസ്കരൻ സർക്കാറിൻെറ മാർഗരേഖകൾ വിശദീകരിച്ചു. എസ്.ഐ പി.വി. സതീശൻ, കോസ്റ്റൽ എസ്.ഐ ടി.കെ. മുകുന്ദൻ, ഹാർബർ മാനേജിങ് കമ്മിറ്റി അംഗം പി. മനു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story