Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ കൊവിഡ്...

ജില്ലയിൽ കൊവിഡ് പരിശോധന കേന്ദ്രങ്ങൾ വർധിപ്പിക്കണം

text_fields
bookmark_border
ജില്ലയിൽ കോവിഡ് പരിശോധന കേന്ദ്രങ്ങൾ വർധിപ്പിക്കണം നീലേശ്വരം: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച സ്രവങ്ങൾ പരിശോധിക്കാനുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കെ.ജി.എം.ഐ ആവശ്യപ്പെട്ടു. നിലവിൽ ചെറുവത്തൂർ, തൃക്കരിപ്പൂർ, നീലേശ്വരം, പെരിയ, ഉദുമ, പുടംകല്ല്, കാഞ്ഞങ്ങാട്, കാസർകോട്​, കമ്പള, മംഗൽപാടി, ബദിയടുക്ക തുടങ്ങിയ പതിനൊന്നോളം സ്രവശേഖരണ കേന്ദ്രങ്ങളിൽ നിന്നായാണ് സ്രവം ശേഖരിക്കുന്നത്. അവിടെയുള്ള പരിമിതമായ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഉപയോഗിച്ചാണ് ഇവ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും ലാബ് ടെക്നീഷ്യൻമാർ ഉൾ​െപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെയും നിയമിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ പെരിയ സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ലാബിൽവെച്ചാണ് പരിശോധിക്കുന്നത്. നിലവിൽ ഇവിടെ ദിവസവും 200 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യങ്ങളേയുള്ളൂ. ദിവസവും 600-700 സാമ്പിളുകളാണ് പരിശോധനക്കെത്തുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാൻ കഴിയാറില്ല. ഇതു കാരണം പല പരിശോധന റിസൾട്ടുകളും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും കടുത്ത പ്രതിസന്ധിയാണ് ജില്ലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ജില്ലയിൽ കൂടുതൽ കോവിഡ്​-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്രവങ്ങൾ ശേഖരിച്ച് പരിശോധനക്ക് അയക്കേണ്ടി വരും. ദിവസവും 1000-1200 സ്രവങ്ങൾ ശേഖരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. പെരിയ ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായതുകൊണ്ട് അവിടെ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന സാങ്കേതികത്വമുണ്ട്. അതുകൊണ്ട് കാസർകോട്​ ടൗൺ കേന്ദ്രീകരിച്ച് ഒരു വൈറോളജി ലാബ് തുടങ്ങിയാലേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ. ഈ സാഹചര്യത്തിൽ കാസർകോട്​ കേന്ദ്രീകരിച്ച് ഒരു വൈറോളജി ലാബ് തുടങ്ങണമെന്നും സെൻട്രൽ യൂനിവേഴ്സിറ്റി ലാബിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ജില്ല കെ.ജി.എം.ഒ.എ പ്രസിഡൻറ്​ ​ഡോ. എം. മുഹമ്മദ്, സെക്രട്ടറി ഡോ. അരുൺ റാം എന്നിവർ ​ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story