Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTനഗരത്തിൽ നിയന്ത്രണം കടുത്തു; തിരക്കൊഴിഞ്ഞു
text_fieldsbookmark_border
കാസർകോട്: പച്ചക്കറി കടകളിൽ ജോലി ചെയ്യുന്ന നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ കടകൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പഴയ ബസ്സ്റ്റാൻഡ് പച്ചക്കറി, മത്സ്യ മാർക്കറ്റിനു പുറത്ത് എം.ജി റോഡിൽ ജനറൽ ആശുപത്രി മുതൽ ട്രാഫിക് ജങ്ഷൻ വരെയുള്ള കടകൾ അടപ്പിച്ചു. മത്സ്യമാർക്കറ്റിലേക്കും കോഫി ഹൗസിലേക്കുമുള്ള വഴികൾ അടച്ചു. മത്സ്യമാർക്കറ്റും പച്ചക്കറി കടകളും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിനാൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇവ അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ വ്യാപന സാധ്യത ഇല്ലാതാക്കാൻ അതുമാത്രം മതിയാകില്ല എന്നതിനെ തുടർന്ന് കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, സി.െഎ എം.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പരിസരത്തെ മറ്റ് കടകളും അടച്ചിട്ട് ജനസഞ്ചാരം കുറച്ചു. രണ്ടുദിവസം കൂടി അടച്ചിടും. ജില്ലയിലെ മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ 17വരെ അടച്ചിടാനാണ് തീരുമാനം. സമ്പർക്കം വഴി കോവിഡ് ബാധിച്ചവരുള്ള പ്രദേശങ്ങളെ കെണ്ടയ്ൻമൻെറ് സോണുകളായി പ്രഖ്യപിച്ചിട്ടുണ്ട്. കണ്ടെയ്ൻമൻെറ് സോണിലെ കടകളിൽ നിന്ന് എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും അത്തരം സ്ഥലങ്ങളിൽ ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഉത്തരവ് . കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, നീലേശ്വരം ഏരിയ കാസർകോട് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ് കുമ്പള ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നിവിടങ്ങളാണ് അടച്ചത്. സമ്പർക്കം വഴി പോസിറ്റിവായ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വിൽപനക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. നഗരത്തിൽ സമ്പർക്കം വഴി കോവിഡ് വ്യാപനമുണ്ടായതോടെ നഗരത്തിൽ തിരക്ക് കുറഞ്ഞു. പടം old busstand സമ്പർക്കം വഴി കോവിഡുണ്ടായ കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ തിരക്കൊഴിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story