Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 12:00 AM GMT Updated On
date_range 20 Dec 2020 12:00 AM GMTp3 lead കോവിഡ് വ്യാപന സൂചന: തളിപ്പറമ്പിൽ ജില്ല ചികിത്സകേന്ദ്രം ഒരുങ്ങുന്നു
text_fieldsbookmark_border
രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തനം തുടങ്ങും കണ്ണൂർ: ഒരിടവേളക്കു ശേഷം ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. കൂടുതൽ പോസിറ്റിവ് രോഗികളെ ചികിത്സിക്കുന്നതിനായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെറർ സജ്ജീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. 150 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. നാലുനില കെട്ടിടത്തിൽ വാർഡുകളുടെ ശുചീകരണം, കോവിഡ് മാനദണ്ഡ പ്രകാരം കിടക്കകൾ വേർതിരിക്കാനുള്ള കാബിനുകളുടെ നിർമാണം എന്നീ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ട്. ഇതിനായി അഞ്ചരക്കണ്ടിയിലെ സൻെററിൽനിന്ന് സാധനങ്ങൾ എത്തിക്കും. ജനറേറ്റർ സൗകര്യവും ഒരുക്കേണ്ടതായുണ്ട്. അഞ്ചരക്കണ്ടി കോവിഡ് സൻെററിൽ സേവനമനുഷ്ഠിച്ച ഡോക്ടർമാരെയും ജീവനക്കാരെയുമാണ് തളിപ്പറമ്പിലും നിയമിക്കുക. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ജില്ലയിൽ മൂന്നുദിവസമായി 250ന് മുകളിലാണ് ദിനേനയുള്ള കോവിഡ് കണക്കുകൾ. ഒരാഴ്ചയായി സജീവ കേസുകൾ 3000ത്തിന് മുകളിൽ തുടരുകയാണ്. 182 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. കൂടുതൽ അത്യാഹിതം ഒഴിവാക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഐ.സി.യു, വൻെറിലേറ്റർ സൗകര്യമൊഴികെ കാറ്റഗറി ബിയിൽ ഉൾപ്പെട്ട ചികിത്സാകേന്ദ്രമാണ് തയാറാവുന്നത്. നിലവിൽ കെട്ടിടത്തിൻെറ താഴെ നിലയിൽ ആശുപത്രി ഒ.പി പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ബാധിക്കാത്ത തരത്തിൽ കോവിഡ് സൻെററിലേക്ക് വഴിയൊരുക്കും. പരിയാരം ഗവ. മെഡിക്കൽ കോളജിലും ജില്ല, താലൂക്ക് ആശുപത്രികൾക്ക് പുറമെ സ്വകാര്യാശുപത്രികളിലും നിലവിൽ കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. േകാവിഡിൻെറ ആദ്യ ഘട്ടങ്ങളിലുണ്ടായതുപോലെ ജില്ലയിൽ രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധിക്കാനാണ് കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് ജാഗ്രതയോടെയാണ് ജില്ല ഭരണകൂടം കാണുന്നത്. ആശുപത്രികൾക്കും സി.എഫ്.എല്‍.ടി.സികൾക്കും പുറമെ വീടുകളിലും േരാഗികൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പി.ജി വിദ്യാർഥികളുടെ ആവശ്യപ്രകാരം ഹൈകോടതി നിർദേശത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവർത്തിച്ചിരുന്ന ജില്ല കോവിഡ് സൻെറർ മാനേജ്മൻെറിന് വിട്ടുകൊടുത്തതിനെ തുടർന്നാണ് പുതിയ കേന്ദ്രം കണ്ടെത്തേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story