Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 12:00 AM GMT Updated On
date_range 18 Dec 2020 12:00 AM GMTall local lead നവീകരണം: ദേശീയപാതയിൽ അഴിയാക്കുരുക്ക്
text_fieldsbookmark_border
നിലവിൽ നടാൽ ഗേറ്റിന് സമീപമാണ് പണി നടക്കുന്നത് കണ്ണൂർ: ദേശീയപാത നവീകരണത്തിൻെറ ഭാഗമായി റോഡുപണി തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. നിലവിൽ നടാൽ ഗേറ്റിന് സമീപമാണ് പണി നടക്കുന്നത്. എടക്കാട് ബസാറും കഴിഞ്ഞ് വാഹനങ്ങളുടെ നീണ്ട നിരയാണ്. ൈവകീട്ടടക്കം ധർമടം വരെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. പണി തുടങ്ങിയതോടെ പൊടിശല്യവും രൂക്ഷമാണ്. താണ മുതൽ ധർമടം പാലം വരെയുള്ള 17 കി.മീ ഭാഗമാണ് നവീകരിക്കുന്നത്. ഇതിൽ താണ മുതൽ താഴെചൊവ്വ വരെയും എടക്കാട് പമ്പ് മുതൽ ധർമടം പാലം വരെയുമുള്ള 10 കി.മീ ദൂരം കോൾഡ് മില്ലിങ് സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് നവീകരിക്കുന്നത്. നിലവിലെ ടാറിങ് കിളച്ചെടുത്ത് പുനരുപയോഗിക്കാനാവുംവിധമാണ് പ്രവൃത്തി. വെള്ളിയാഴ്ച മുതൽ നടാൽ ഗേറ്റ് മുതൽ കൊടുവള്ളി ഗേറ്റുവരെയുള്ള ഗതാഗതം ജനുവരി രണ്ടുവരെ പൂർണമായി നിരോധിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, നടാൽ ഭാഗത്ത് പണി നടക്കുേമ്പാൾ തന്നെ രണ്ടു കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. വെള്ളിയാഴ്ച മുതൽ വാഹനങ്ങൾ താഴെചൊവ്വ, ചാല, മമ്പറം, പിണറായി, കൊടുവള്ളി വഴി കടത്തിവിടുേമ്പാൾ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നുറപ്പാണ്. ഒരാഴ്ചക്കുള്ളിൽ ഒരുഭാഗത്തെ ട്രാക്കിൽ പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ് ദേശീയപാത അധികൃതർ. കോവിഡ് സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചതും ഗതാഗതക്കുരുക്കിന് കാരണമായി. രണ്ടാംഘട്ടത്തിൽ താണ മുതൽ താഴെചൊവ്വ വരെ ജനസാന്ദ്രതയും തിരക്കും കൂടിയ ഭാഗത്ത് പ്രവൃത്തി നടക്കുേമ്പാൾ പൊടിയിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ചിന്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story