Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 11:59 PM GMT Updated On
date_range 17 Nov 2020 11:59 PM GMTയു.ഡി.എഫ് -വെൽഫെയർ പാർട്ടി നീക്കുപോക്ക് 20ഓളം ഇടങ്ങളിൽ
text_fieldsbookmark_border
യു.ഡി.എഫ് -വെൽഫെയർ പാർട്ടി നീക്കുപോക്ക് 20ഓളം ഇടങ്ങളിൽ കണ്ണൂർ: യു.ഡി.എഫുമായുള്ള നീക്കുപോക്കനുസരിച്ച് ജില്ലയിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്നത് 20ഓളം സീറ്റുകളിൽ. ഇതുസംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവും വെൽെഫയർ പാർട്ടിയും ധാരണയായി. യു.ഡി.എഫ് പിന്തുണയുള്ള മണ്ഡലങ്ങളിൽ പകുതിയിലേറെ ഇടങ്ങളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ തങ്ങളുടെ പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക. മറ്റിടങ്ങളിൽ സ്വതന്ത്രനായി രംഗത്തുവരുന്ന വെൽെഫയർ സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണക്കും. ജില്ല പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷൻ ഉൾപ്പെടെ സീറ്റുകളിലാണ് ധാരണ. പന്ന്യന്നൂരിൽ ഡിവിഷനിൽ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ൈഫസൽ മാടായിയാണ് സ്ഥാനാർഥി. സി.പി.എമ്മിൻെറ സിറ്റിങ് സീറ്റായ ഇവിടെ സ്വതന്ത്രനായി പത്രിക നൽകുന്ന ഫൈസലിനെ യു.ഡി.എഫ് പിന്തുണക്കും. തലശ്ശേരി നഗരസഭയിൽ രണ്ട് സീറ്റ്, പാനൂർ, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിൽ ഒന്നു വീതം സീറ്റുകൾ എന്നിങ്ങനെയാണ് വെൽെഫയറിനായി യു.ഡി.എഫ് നീക്കിവെച്ചിട്ടുള്ളത്. ഇതിനായി കോൺഗ്രസും മുസ്ലിം ലീഗും തങ്ങളുടെ കൈയിലുള്ള സീറ്റുകൾ വിട്ടുനൽകി. തലശ്ശേരി നഗരസഭയിൽ വെൽഫെയറിന് നിലവിൽ രണ്ട് അംഗങ്ങളുണ്ട്. ന്യൂമാഹി, ചൊക്ലി, മുഴപ്പിലങ്ങാട്, മാടായി, ചെമ്പിലോട്, കതിരൂർ, കീഴല്ലൂർ, മുണ്ടേരി, കൊട്ടിയൂർ, ഇരിക്കൂർ, നാറാത്ത് പഞ്ചായത്തുകളിൽ ഒന്നു വീതം സീറ്റുകളിലാണ് യു.ഡി.എഫ്-വെൽഫെയർ പാർട്ടി ധാരണ. ഇതനുസരിച്ച് വെൽെഫയർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എടക്കാട് ബ്ലോക്കിലെ തലമുണ്ട ഡിവിഷനിലും യു.ഡി.എഫ് പിന്തുണ വെൽഫെയറിനാണ്. അതേസമയം, നിലവിൽ വെൽഫെയറിന് ഒരു അംഗമുള്ള വളപട്ടണം പഞ്ചായത്തിൽ രണ്ടു സീറ്റുകളിൽ യു.ഡി.എഫുമായി നീക്കുപോക്ക് ചർച്ച തുടരുകയാണ്. തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ യു.ഡി.എഫ് നീക്കുേപാക്ക് ഇല്ലാത്ത ഇടങ്ങളിൽ വെൽഫെയർ സ്വന്തം നിലക്കും മത്സരരംഗത്തുണ്ട്.യു.ഡി.എഫ് നീക്കുപോക്കിൻെറ പശ്ചാത്തലത്തിൽ ഇക്കുറി നല്ല വിജയപ്രതീക്ഷയാണുള്ളതെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ പറഞ്ഞു. പ്രാദേശിക നീക്കുപോക്ക് എന്ന നിലക്ക് വെൽെഫയർ പാർട്ടിയുമായുള്ള സഹകരണം യു.ഡി.എഫിന് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story