Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 14 Aug 2020 11:59 PM GMTഇരിട്ടിയിൽ സമ്പർക്ക രോഗികളുടെ എണ്ണം 18 ആയി
text_fieldsbookmark_border
ഇരിട്ടി: താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ആയി. രണ്ടുപേർ രോഗം ബാധിച്ചും ഒരാൾ നിരീക്ഷണത്തിലിരിക്കെയും മരിച്ചു. ഇതോടെ ഇരിട്ടിയിൽ പരിശോധനകളും നിയന്ത്രണങ്ങളും കടുപ്പിച്ചു. ആദ്യം ഉറവിടം അറിയാതെ രോഗം ബാധിച്ച പടിയൂർ കൊശവൻവയൽ സ്വദേശി വ്യാഴാഴ്ചയും ഇയാളിൽനിന്ന് സമ്പർക്കം വഴി രോഗം ഉണ്ടായെന്ന് സംശയിക്കുന്ന പായം ഉദയഗിരി സ്വദേശി വെള്ളിയാഴ്ചയുമാണ് മരിച്ചത്. രണ്ടു പേരുടെയും കുടുംബങ്ങളിലുള്ളവർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇരിട്ടി നഗരസഭയിൽ മാത്രം അഞ്ചു വാർഡുകൾ കെണ്ടയ്ൻമൻെറ് സോണാക്കി നിയന്ത്രണം കർശനമാക്കി. സമീപ പഞ്ചായത്തുകളായ പായം, ആറളം, പടിയൂർ, ഉളിക്കൽ എന്നിവിടങ്ങളിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇരിട്ടിയിൽ എടക്കാനം, പുന്നാട്, ഉളിയിൽ, ആട്യലം, പെരിയത്തിൽ വാർഡുകളാണ് കെണ്ടയ്ൻമൻെറ് സോണാക്കി അടച്ചിട്ടത്. ഇരിട്ടി ടൗൺ വാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പേരുമായി സമ്പർക്കം ഇല്ലാത്തതിനാൽ വീടിൻെറ 100 മീറ്റർ ചുറ്റളവ് കെണ്ടയ്ൻമൻെറ് സോണാക്കി പ്രദേശത്തേക്കുള്ള വഴികൾ അടച്ചു. കഴിഞ്ഞദിവസം സമ്പർക്കത്തെ തുടർന്ന് അടച്ച ഇരിട്ടി ഗ്രാമീൺ ബാങ്ക് തുറന്നു. ബാങ്കിൻെറ സി.സി.ടി.വി കാമറ പരിശോധിച്ച് രോഗം ബാധിച്ചയാൾ എത്തിയ സമയത്ത് ബാങ്കിലുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചു. മാക്കൂട്ടം ചുരം പാത വഴി ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ യാത്രക്കിടെ പ്രധാന ടൗണുകളിലും മറ്റും ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളും പൊലീസ് ശക്തമാക്കി. നാലു ദിവസമായി അടച്ചിട്ട താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയും ലാബും തുറക്കുന്നതിന് അണുമുക്തമാക്കാനുള്ള നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story