Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:59 PM GMT Updated On
date_range 12 Oct 2021 11:59 PM GMTപ്ലസ് വൺ സീറ്റ്: വിദ്യാർഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിന്
text_fieldsbookmark_border
പ്ലസ് വൺ സീറ്റ്: വിദ്യാർഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിന് കണ്ണൂര്‍: മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണിന് ആഗ്രഹിച്ച സീറ്റ് കിട്ടാതെ ജില്ലയിൽ നിരവധി വിദ്യാർഥികൾ. അപേക്ഷയിൽ പതിനാറ് വരെ സ്‌കൂളുകള്‍ മുന്‍ഗണന ക്രമത്തില്‍ നല്‍കിയിട്ടും ഒരു സ്‌കൂളില്‍ പോലും സീറ്റ് ലഭിച്ചില്ലെന്ന് നിദ ഫാത്തിമ, ഷിഫ, എന്‍.എന്‍.അസ്‌നാഫ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്തും പ്രതിസന്ധികളെ മറികടന്ന് മികച്ച വിജയം കരസ്ഥമാക്കിയവരാണ് തങ്ങള്‍. എന്നാല്‍, താല്‍പര്യമുള്ള വിഷയവും സ്‌കൂളും ലഭിക്കാത്ത അവസ്ഥയാണ്. മെറിറ്റ് സീറ്റിന് യോഗ്യതയുണ്ടെന്നിരിക്കെ, മാനേജ്‌മൻെറ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നില്ല. പ്ലസ് വൺ സീറ്റ് പ്രശ്നത്തിന് പരിഹാരം തേടി വിദ്യാഭ്യാസ അവകാശ കൂട്ടായ്മ രൂപവത്കരിച്ച് വിദ്യാർഥികളും രക്ഷിതാക്കളും സമരരംഗത്തിറങ്ങുകയാണ്. ജില്ലയില്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റ് അനുവദിക്കണം. ജനപ്രതിനിധികളെയും ഇതുസംബന്ധിച്ച് കണ്ട് പരാതി ബോധിപ്പിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം, വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ഉന്നത വിജയം കരസ്ഥമാക്കിയ 11883 വിദ്യാര്‍ഥികള്‍ക്ക് രണ്ടാം അലോട്ട്‌മൻെറിന് ശേഷവും സീറ്റില്ല. ഇതില്‍ നാല്‍പത് ശതമാനവും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരാണ്. തെക്കന്‍ ജില്ലകളില്‍ ഡി പ്ലസ് മാത്രം നേടിയ കുട്ടികള്‍ക്കുപോലും പ്ലസ് വണിന് ഇഷ്ട വിഷയം ലഭിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ പെരുവഴിയിലിരിക്കുന്നതെന്ന് വിദ്യാഭ്യാസ അവകാശ കൂട്ടായ്മ അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ മിസ്ഹബ് ഷിബില്‍, പി.സി. റൈഹാനത്ത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story