Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2021 12:00 AM GMT Updated On
date_range 16 Jun 2021 12:00 AM GMTകോർപറേഷൻ യുദ്ധ പ്രഖ്യാപനം നടത്തുന്നു -എം.വി. ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: മൃതദേഹങ്ങള്‍ പൂര്‍ണമായും സംസ്കരിക്കാതെ ന്യായീകരണവുമായി രംഗത്തിറങ്ങിയ കോര്‍പറേഷന്‍ ഭാരവാഹികള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.ആര്‍.പി.സിയുടെയും ഉപദേശക സമിതി ചെയര്‍മാൻെറയും സി.പി.എമ്മിൻെറയും മേക്കിട്ടുകയറാതെ മൃതദേഹങ്ങള്‍ പൂര്‍ണമായി സംസ്കരിക്കാനും കോർപറേഷന്‍ ഓഫിസ് പരിസരത്തുള്ള മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. ഐ.ആർ.സിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളൻറിയര്‍മാര്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ല. കോര്‍പറേഷന്‍ നേരിട്ട് ഏറ്റെടുത്ത് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് കോർപറേഷനോ ആരോഗ്യവകുപ്പോ പരിശീലനം നല്‍കിയിരുന്നില്ല. ശുചീകരണ തൊഴിലാളികളെയാണ് മൃതദേഹം സംസ്കരിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതോടെ മാലിന്യം കുമിഞ്ഞുകൂടാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോഴാണ് യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ കടല്‍ത്തീരത്ത് കുഴിച്ചിട്ടത്. കടല്‍വെള്ളം കയറിയത് കൊണ്ടും മഴക്കാലമായത് കൊണ്ടും കുഴിച്ചിട്ടത് പുറത്തുവന്നു. പരിസ്ഥിതി ദ്രോഹ നടപടിക്ക് നേതൃത്വം കൊടുത്ത കൗണ്‍സിലര്‍ മേയറുടെ എതിര്‍ ഗ്രൂപ്പാണെന്ന് മാത്രമല്ല വെടക്കാക്കി തനിക്കാക്കുന്ന തന്ത്രത്തിൻെറ ഉടമയുമാണെന്നും എം.വി. ജയരാജൻ പറഞ്ഞു. ജനകീയ ഹോട്ടലല്ല ബിനാമി ഹോട്ടലാണ് കോര്‍പറേഷന്‍ കാപ്പാട് ആരംഭിച്ചത്. കുടുംബശ്രീയെ ഒഴിവാക്കി രാഷ്ട്രീയ സ്വന്തക്കാരനായ ഒരാളുടെ പഴയ ഹോട്ടലാണ് ജനകീയ ഹോട്ടലായി പുനര്‍നാമകരണം ചെയ്തത്. വാക്സിന് ചലഞ്ചില്‍ സംഭാവന നല്‍കാത്ത ഏക കോർപറേഷനാണ് കണ്ണൂര്‍ കോർപറേഷനെന്നും കോർപറേഷൻെറ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story