Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTനോ പാർക്കിങ് ബോർഡ് നോക്കുകുത്തി
text_fieldsbookmark_border
കണ്ണൂർ നഗരത്തിൽ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ല. അനധികൃത പാർക്കിങ് വ്യാപകം കണ്ണൂർ: വാഹനവുമായി വിവിധ ആവശ്യങ്ങൾക്ക് കണ്ണൂർ നഗരത്തിലെത്തുന്നവർ ഇനി ശ്രദ്ധിക്കുക. വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ നിങ്ങൾ കുടുങ്ങും. സാധനം വാങ്ങാനും ഓഫിസുകളിലേക്കുമെത്തുന്ന വാഹനങ്ങൾ റോഡിൽതന്നെ നിർത്തിയിടുന്നതാണ് പതിവ്. ഇതു പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തിരക്കേറിയ റോഡിന് ഇരുവശത്തും നോ പാർക്കിങ് ബോർഡുകളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കിയാണ് വാഹനങ്ങളുടെ കിടപ്പ്. പൊലീസിൻെറ മൂക്കിൽതുമ്പിൽ പോലും ഈ അനധികൃത പാർക്കിങ് തുടരുകയാണ്. എ.ആർ ക്യാമ്പിന് സമീപവും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിനടുത്തും അടക്കം നിരവധി വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുകയാണ്. ഡിവൈ.എസ്.പി ഓഫിസിന് തൊട്ടടുത്ത് താവക്കര ജി.യു.പി സ്കൂളിന് മുന്നിലും പാർക്കിങ് അനധികൃതമായി തുടരുകയാണ്. നഗരത്തിൽ തിരക്കേറിയ ഭാഗങ്ങളായ കാൽടെക്സ്, സിവിൽ സ്റ്റേഷൻ, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, താവക്കര, താണ, തളാപ്പ്, അശോക ആശുപത്രി റോഡ്, യോഗശാല റോഡ് എന്നിവിടങ്ങളിലെല്ലാം അനധികൃത പാർക്കിങ് കാണാം. എല്ലായിടത്തും നോ പാർക്കിങ് ബോർഡുകൾ ട്രാഫിക് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമില്ല. റെയിൽവേ സ്റ്റേഷനിൽ പേ പാർക്കിങ് ഉണ്ടെങ്കിലും സ്റ്റേഷന് മുന്നിലെ റോഡിൽ നോ പാർക്കിങ് ബോർഡിനിരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. കോർപറേഷൻ സ്റ്റേഡിയത്തിന് ചുറ്റും താവക്കര ബസ് സ്റ്റാൻഡ്-ബാങ്ക് റോഡരികിലും എസ്.എൻ പാർക്കിന് സമീപവുമാണ് നഗരത്തിൽ അംഗീകൃത പാർക്കിങ് സ്ഥലങ്ങളുള്ളത്. പഴയ ബസ്റ്റാൻഡ് സ്റ്റേഡിയം കോർണറിൽ വാഹനം നിർത്തിയിടാൻ സ്ഥലമുണ്ടെങ്കിലും കച്ചവടസ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾ നേരത്തേ സ്ഥാനം പിടിച്ചിട്ടുണ്ടാകും. നഗരത്തിൽ ജോലിക്കെത്തുന്നവരും ഇവിടെ വാഹനം പാർക്ക് ചെയ്താണ് പോകുന്നത്. കാൽടെക്സ് മുതൽ സിവിൽ സ്റ്റേഷൻ പരിസരം വരെ സ്ഥിരം പാർക്കിങ് കേന്ദ്രങ്ങളാണ്. വാഹനം നിർത്തിയിടാൻ പാടില്ലെന്ന മുന്നറിയിപ്പ് ബോർഡുകളും ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരും ഉണ്ടെങ്കിലും അനധികൃത പാർക്കിങ്ങിന് കുറവില്ല. ഈ ഭാഗത്ത് കടകളിൽ സാധനം വാങ്ങാനെത്തുന്നവരും റോഡിൽ വാഹനം നിർത്തിയാണ് പോകുക. പലപ്പോഴും ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കടകളിലെത്തുന്ന വാഹനങ്ങൾ കാൽനടക്കാരുടെ വഴി മുടക്കി നടപ്പാതയിലാണ് നിർത്തുന്നത്. കൈവരികൾ ഇല്ലാത്ത നടപ്പാതകളെല്ലാം ഇരുചക്ര വാഹനങ്ങൾ കൈയേറുന്നതിനാൽ കാൽനട ദുസ്സഹമാണ്. ഓട്ടോറിക്ഷകൾ അനധികൃതമായി നിർത്തിയിട്ട പരാതികളും ഏറെയാണ്. ഇതിന് പുറമെ ബസുകൾ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. നഗരത്തിൽ പാർക്കിങ്ങിന് ഉപയോഗപ്പെടുത്താവുന്ന സ്ഥലങ്ങൾ വെറുതെ കിടക്കുേമ്പാഴും അധികൃതർക്ക് അനക്കമൊന്നുമില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. ചെലവുകുറഞ്ഞ തരത്തിൽ പേ പാർക്കിങ് സംവിധാനം കോർപറേഷൻ ഒരുക്കിയാൽ ഒരുപരിധിവരെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവുമെന്നാണ് വിദഗ്ധ അഭിപ്രായം. photo: sandeep sp02,03,04
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story