Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTകപ്പയും നെല്ലും വിളവെടുത്ത് കാട്ടുപന്നി
text_fieldsbookmark_border
അഞ്ചരക്കണ്ടി: വേങ്ങാട് പഞ്ചായത്തിലെ ഊർപ്പള്ളി, ചാമ്പാട്, കല്ലിക്കുന്ന് ഭാഗങ്ങളിൽ കാട്ടുപന്നികൾ കർഷക സ്വപ്നങ്ങൾ ചവിട്ടിമെതിക്കുന്നു. വായ്പയെടുത്തും കടം വാങ്ങിയും ചെയ്ത കൃഷി ഈ അവസ്ഥയിൽ കാണുമ്പോൾ കണ്ണീരണിയുകയാണ്. കർഷകരായ ശശീന്ദ്രൻ കോട്ടായി, പൊനത്തിലത്ത് യശോദ, മരുവോട്ടിൽ നാരായണി, മരുവോട്ടിൽ രമ, ചേലേരി സതീശൻ, വാളോടത്ത് രതീശൻ, കലങ്ങോട്ട് ശാരദ, കണ്ണിപൊയിൽ അസീസ് എന്നിവരുടെ ഏക്കർ കണക്കിന് നെൽകൃഷിയും കപ്പയുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പന്നിക്കൂട്ടം നശിപ്പിച്ചത്. ശശീന്ദ്രൻ കോട്ടായിയുടെ ഒന്നരയേക്കർ നെൽകൃഷിയും അസീസിൻെറ ഒന്നരയേക്കർ കപ്പയുമാണ് പൂർണമായും നശിപ്പിച്ചത്. മറ്റ് പല ചെറു കർഷകരുടെയും സ്ഥിതി ഇതുതന്നെ. അടുത്തയാഴ്ച വിളവെടുക്കേണ്ടിയിരുന്ന പാടങ്ങളാണ് പന്നി കുത്തിമുറിച്ചത്. കൃഷി വ്യാപകമായി നശിച്ചതോടെ, വായ്പയെടുത്ത് കൃഷി നടത്തിയിരുന്ന കർഷകരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. വൈക്കോൽ പോലും എടുക്കാൻ കഴിയാത്ത നിലയിൽ വിള ചളിയിൽ പുതഞ്ഞുപോയിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നി, മുയൽ ശല്യം കൂടുതലാണെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story