Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത നവീകരണം; ഇനി...

ദേശീയപാത നവീകരണം; ഇനി മിനുക്കുപണി മാത്രം

text_fields
bookmark_border
ഗതാഗത നിയന്ത്രണം ഇൗ മാസം 12 വരെ തുടരും കണ്ണൂർ: നഗരത്തിൽ നടക്കുന്ന ദേശീയപാത നവീകരണം അവസാന ഘട്ടത്തിലേക്ക്. ഇനി മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. എങ്കിലും ഗതാഗത നിയന്ത്രണം മുൻകൂട്ടി നിശ്ചയിച്ചതുപോലെ ജനുവരി 12 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതൽ അവസാന ടാറിങ് പ്രവൃത്തി നടക്കും. ഇത് ആറ് ദിവസത്തിനകം പൂർത്തിയാകുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്ത് അറിയിച്ചു. ഇരുഭാഗങ്ങളിലുമുള്ള കോൾഡ് മില്ലിങ് പ്രവൃത്തി ബുധനാഴ്ചയോടെ പൂർത്തിയായി. അവസാനഘട്ട മിനുക്കുപണി തുടങ്ങുേമ്പാൾ റോഡ് പൂർണമായും അടച്ചിടില്ല. പ്രവൃത്തി പൂർത്തിയാകുന്നതനുസരിച്ച് ഒരു ഭാഗത്തുകൂടി വാഹനം പൂർണമായും കടത്തിവിടാനാകും. ഇതേത്തുടർന്ന് നിയന്ത്രണം മൂലമുള്ള ഗതാഗതക്കുരുക്കിന് വലിയ രീതിയിൽ ശമനമുണ്ടാകും. റോഡിൽ രണ്ട് പാളികളായാണ് ടാറിങ് പ്രവൃത്തി നടക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലുള്ള കോൾഡ് മില്ലിങ് പ്രവൃത്തിയാണ് കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായത്. അവസാന ലെയർ ടാറിങ്ങിനാണ് വ്യാഴാഴ്ച തുടക്കമാവുക. ബി.സി (ബിറ്റുമീനിയസ് കോൺക്രീറ്റ്) ലെയർ പ്രവൃത്തി പൂർത്തിയാകുന്നതോടെ റോഡ് പൂർണമായും തുറന്നുകൊടുക്കും. ഇതുപ്രകാരം ആദ്യം നിശ്ചയിച്ച രീതിയിൽ ഇൗ മാസം 12ഒാടെ പൂർണമായും പ്രവൃത്തി പൂർത്തിയാകുമെന്നാണ് ദേശീയപാത വിഭാഗം അധികൃതരുടെ കണക്കുകൂട്ടൽ. കാൽടെക്സ് ചേംബർ ഹാൾ മുതൽ താഴെചൊവ്വ റെയിൽവേ ഗേറ്റ് വരെയാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. ഡിവൈഡറിൻെറ ഒരു ഭാഗത്തുകൂടി മാത്രം വാഹനങ്ങൾ കടത്തിവിട്ടാണ് പ്രവൃത്തി നടക്കുന്നത്്. എന്നാൽ, ഫൈനൽ ലെയർ മിനുക്കുപണിയിൽ പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് ക്രമേണ റോഡ് തുറന്നുകൊടുക്കാൻ സാധിക്കും. പടം -SP 01 -ദേശീയപാത നവീകരണത്തിൻെറ ഭാഗമായി കോൾഡ് മില്ലിങ് ടാറിങ് പ്രവൃത്തി പൂർത്തിയായ കാൽടെക്സ് ചേംബർ ഹാളിന് മുൻവശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story