Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 12:00 AM GMT Updated On
date_range 5 Jan 2021 12:00 AM GMTകണ്ണൂരിെൻറ 'ഇ-മാനാകാെനാരുങ്ങി' കെ.പി. പുരുഷോത്തമൻ
text_fieldsbookmark_border
കണ്ണൂരിൻെറ 'ഇ-മാനാകാെനാരുങ്ങി' കെ.പി. പുരുഷോത്തമൻ കണ്ണൂർ: ചരിത്രം കുറിച്ച അടൽ തുരങ്കപാത തുറന്നപ്പോൾ ഏറ്റവും ചാരിതാർഥ്യം അനുഭവിച്ചത് ഏച്ചൂർ സ്വദേശി കെ.പി. പുരുഷോത്തമനായിരുന്നു. അടൽ തുരങ്കത്തിൻെറ അമരത്ത് പ്രവർത്തിച്ചത് ബോർഡർ റോഡ്സ് ഒാർഗനൈസേഷനിലെ ചീഫ് എൻജിനീയറായ ഇദ്ദേഹമായിരുന്നു. 3,200 കോടി രൂപക്ക് പൂർത്തിയാക്കിയ പദ്ധതിയുടെ നിർമാണ ചുമതലയായിരുന്നു പുരുഷോത്തമന്. വരുന്ന മാർച്ചിൽ സർവിസിൽ നിന്ന് വിരമിക്കുന്ന ഇദ്ദേഹം കണ്ണൂരിലെ 'ഇ-മാൻ' ആകാനൊരുങ്ങുകയാണ്. നാട്ടുകാരനായ കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനനെ കാണാനും അനുമോദിക്കാനും തിങ്കളാഴ്ച കോർപറേഷൻ ഒാഫിസ് സന്ദർശിച്ച ഇദ്ദേഹം, കണ്ണൂരിൻെറ വികസന സാധ്യത മേയറുമായി പങ്കുവെച്ചു. നഗരം വികസിപ്പിക്കണമെങ്കിൽ വ്യക്തമായ പ്ലാനിങ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ പ്രധാനം റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനമാണ്. കുറ്റമറ്റ െഡ്രയിനേജ് സംവിധാനം വേണം. കണ്ണൂരിൻെറ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെ ടൂറിസം മേഖലയിലാണ് സാധ്യത ഏറെയുള്ളത്. മുഴപ്പിലങ്ങാട് ബീച്ച്, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച് എന്നിവ ഉൾപ്പെടെ പ്രകൃതി മനോഹരമായ സ്ഥലങ്ങൾ ജില്ലയിലുണ്ട്. സർക്കാറിനു പരിമിതിയുണ്ടെങ്കിൽ സ്വകാര്യ സഹായവും സഹകരണവും തേടണം. ടൂറിസം മേഖലയിൽ സാധ്യത ഉപയോഗിക്കണമെങ്കിൽ മികച്ച താമസസൗകര്യം ഉണ്ടാവണം. ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ അപര്യാപ്തതയാണ് ഇപ്പോഴത്തെ പ്രശ്നം. മതിയായ താമസ സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുകയുള്ളു. കണ്ണൂരിൻെറ വികസനം തൻെറ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് അഴിക്കണമെങ്കിൽ ആദ്യം വിശദമായ പഠനം വേണം. ഫണ്ട് ഉണ്ടായാലും സ്ഥലം ലഭിക്കുകയെന്നതാണ് ഇവിടത്തെ പ്രശ്നം. ബൈപാസ് നിർമാണവും അണ്ടർ പാസ് നിർമാണവും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സഹായിക്കും. താൻ എവിടെയായാലും ഇനിയുള്ള കാലം വികസന കാര്യത്തിൽ കണ്ണൂരിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോർപറേഷന് ഉൗർജം നൽകുന്ന കുറേ ആശയങ്ങൾ കെ.പി. പുരുഷോത്തമനുണ്ടെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. സർക്കാർ ഇദ്ദേഹത്തിൻെറ സേവനം പരമാവധി പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരണമെന്നും മേയർ പറഞ്ഞു. കോർപറേഷൻെറ ഉപഹാരമായി മേയർ പുസ്തകങ്ങൾ സമ്മാനിച്ചു. കെ.പി. പുരുേഷാത്തമനൊപ്പം ഭാര്യ സിന്ധു, മകൾ യൂവിക എന്നിവരും ഉണ്ടായിരുന്നു. ഡെപ്യൂട്ടി േമയർ കെ. ഷബീന ടീച്ചറും സംബന്ധിച്ചു. പോളിടെക്നിക് പഠനശേഷം ഡൽഹിയിലേക്ക് പോയ പുരുഷോത്തമൻ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്മൻെറിൽ ബിരുദാനന്തര ബിരുദവും എം.ബി.എയും നേടി. 1987ൽ ബി.ആർ.ഒയിലെത്തി. അരുണാചൽ പ്രദേശ്, സിക്കിം, നാഗാലാൻഡ്, രാജസ്ഥാൻ ഉൾപ്പെടെ മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ചു. 2019ൽ വിശിഷ്ട സേവ മെഡൽ ലഭിച്ചു. മുേണ്ടരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കേളേമ്പത്ത് കണ്ണൻെറയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ്. പടം...sp 01, sp 02.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story