Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുല്ലാങ്കുഴലിൽ...

പുല്ലാങ്കുഴലിൽ സ്വരവിസ്മയം തീർത്ത്‌ രഘുനാഥൻ

text_fields
bookmark_border
തളിപ്പറമ്പ്: ഒമ്പത് മാസത്തോളം നാദതാളങ്ങൾ നിലച്ച പെരിഞ്ചെല്ലൂരിൽ വ്യാഴാഴ്ച പെയ്തിറങ്ങിയത് പുല്ലാങ്കുഴൽ നാദം. ആസ്വാദകരെ ശുദ്ധസംഗീതത്തിൽ ലയിപ്പിക്കാൻ തളിപ്പറമ്പി​‍ൻെറ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്ന സ്ഥാപനമാണ് പെരിഞ്ചെല്ലൂർ സംഗീത സഭ. കോവിഡ് ഭീതി പരത്തിയതോടെ ഒമ്പത് മാസത്തേക്ക് സഭയുടെ അകത്തളം മൗനത്തിലായിരുന്നു. ആശങ്കകളെല്ലാം മറന്ന് ആസ്വാദകർ രഘുനാഥ​‍ൻെറ പുല്ലാങ്കുഴൽ നാദത്തിൽ ലയിച്ചു. തോഡി രാഗ വർണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് ഹംസധ്വനി രാഗത്തിൽ രഘുനായക, ശ്രീരാഗത്തിൽ എന്തരോ മഹാനുഭാവുലു, പൂർവകല്യാണിയിൽ ജ്ഞാനമു സഗറാദ, ഖരഹരപ്രിയയിൽ പക്കാല എന്നിവയും പെയ്തിറങ്ങി. ദേശ് രാഗത്തിൽ തില്ലാനയോടെയാണ് കച്ചേരി സമാപിച്ചത്. വയലിനിൽ ഗോകുൽ ആലങ്കോട്, മൃദംഗത്തിൽ ബാലകൃഷ്ണ കമ്മത്ത്, മുഖർശംഖിൽ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ മികച്ച പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story