Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുന്നത്തൂർപാടിയിൽ...

കുന്നത്തൂർപാടിയിൽ നേർച്ച വെള്ളാട്ടം

text_fields
bookmark_border
ശ്രീകണ്ഠപുരം: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11ന് നേർച്ച വെള്ളാട്ടം ഉണ്ടായിരിക്കും. പാടിയിൽ ഭക്തജനങ്ങൾക്ക് രാവിലെ എട്ട് മുതൽ ആറുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിനും വഴിപാട് കഴിക്കാനും സൗകര്യമുണ്ടായിരിക്കുമെന്നും പാരമ്പര്യ ട്രസ്​റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു. റോഡ് പുഴയെടുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ ശ്രീകണ്ഠപുരം: മടമ്പം- അലക്സ് നഗർ റോഡ് പുഴയെടുത്തിട്ടും നടപടിയെടുക്കാതെ അധികൃതർ. റോഡി​ൻെറ പല ഭാഗത്തും വിള്ളലുണ്ടായിട്ടും സംരക്ഷണഭിത്തി കെട്ടാനോ പുഴയിലേക്കിടിഞ്ഞ റോഡിനോട് ചേർന്ന് താൽക്കാലിക വേലികെട്ടി വാഹനങ്ങൾക്ക് സംരക്ഷണം നൽകാനോ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ പ്രളയസമയത്താണ് പൊടിക്കളം-മടമ്പം-അലക്സ് നഗർ റോഡിൽ അലക്സ്നഗർ കുരിശുപള്ളിക്കു സമീപത്തെ റോഡി​ൻെറ പകുതിയോളം പുഴയിലേക്കിടിഞ്ഞത്. നിലവിൽ 50 മീറ്ററോളം ദൂരത്തിൽ റോഡ് പുഴയെടുത്ത നിലയിലാണ്. റോഡരികിലെ തെങ്ങുകളും മരങ്ങളും ഉൾപ്പെടെ പുഴയിലേക്ക് പതിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമേയുള്ളുവെങ്കിലും അപകടാവസ്ഥ മനസ്സിലാക്കാതെ മറ്റു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. നിലവിൽ ഇടിഞ്ഞ ഭാഗത്തെ റോഡിനോട് ചേർന്ന് അപകടം സൂചിപ്പിക്കാനുള്ള ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. 2018ലെ പ്രളയ സമയത്തും ഇതിനു സമീപത്ത് കരിയിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. ഈ ഭാഗങ്ങളിൽ ഉടൻ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ കരയിടിയുന്നതറിയാതെ ഈ മേഖലകളിലെ പുഴയോരത്തുകൂടി പലരും നടന്നു പോകാറുണ്ട്. ഇത് കൂടുതൽ അപകടമുണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇടിയുന്ന ഭാഗത്ത് താൽക്കാലികമായി മുളവേലിയെങ്കിലും കെട്ടി സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story