Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:02 AM GMT Updated On
date_range 27 Dec 2020 12:02 AM GMTകിണർ സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ
text_fieldsbookmark_border
മാഹി: ചെറുകല്ലായി ഉൾെപ്പടെ മാഹിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ കഴിയുന്ന കിണർ പരിചരണമില്ലാതെ മലിനമാവുന്നതായി പ്രദേശവാസികൾ. ഏറെ ഉറവയുള്ള കിണറിൻെറ മുകൾഭാഗത്ത് രൂപപ്പെട്ട കാട്ടുവള്ളികൾക്കിടയിൽ പാമ്പിൻെറ ചീഞ്ഞളിഞ്ഞ ജഡം തൂങ്ങിക്കിടന്നത് കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നീക്കി. നിരവധി പരാതികളും മെമ്മോറാണ്ടങ്ങളും അധികൃതർക്ക് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് അവർ ആരോപിച്ചു. ഇതിനിടെ ഒരു മാസം മുമ്പ് പരിസരവാസികളുടെയും ഡോ.വി.രാമചന്ദ്രൻ എം.എൽ.എയുടെയും ഇടപെടലിനെ തുടർന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ മുൻകൈയെടുത്ത് പരിസരം ശുചിയാക്കാൻ നടപടിയെടുത്തു. പുതുച്ചേരി അഗ്രികൾചറൽ വകുപ്പിൻെറ കീഴിലുള്ള ഭൂമിയിലെ മരങ്ങളിൽ ചിലത് മാറ്റിയെങ്കിലും അപകടമുണ്ടാക്കുന്ന പാഴ്മരങ്ങളും അടിക്കാടുകളും വെട്ടിവൃത്തിയാക്കാതെ വീണ്ടും മുള്ളും വള്ളിയും കാട്ടുചെടികളും വളർന്ന് ഭീകരമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പരിസരവാസികളുടെ ആക്ഷേപം. കിണർ പരിപാലിക്കാൻ നടപടിയെടുക്കണമെന്ന് ചെറുകല്ലായി പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story