Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:00 AM GMT Updated On
date_range 27 Dec 2020 12:00 AM GMTകർഷക പ്രക്ഷോഭം: റേഷൻ സംരക്ഷണ കാമ്പയിൻ തുടങ്ങി
text_fieldsbookmark_border
പയ്യന്നൂർ: കർഷക വിരുദ്ധവും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധമായ കേന്ദ്രകാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഡൽഹി ചലോ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ റേഷൻ സംരക്ഷണ കാമ്പയിൻ തുടങ്ങി. ഇതിൻെറ ഭാഗമായി ഐക്യദാർഢ്യ സമിതി പ്രവർത്തകർ പയ്യന്നൂർ മേഖലയിലെ റേഷൻ ഷോപ്പുകൾ സന്ദർശിച്ച് പോസ്റ്റർ, ലഘുലേഖ പ്രചാരണവും വിശദീകരണ യോഗവും തുടങ്ങി. പുതിയ കാർഷിക നിയമങ്ങൾ കൃഷിയെയും കർഷകനെയും കോർപറേറ്റ് വ്യാപാരത്തിന് കീഴിലാക്കുന്നതോടൊപ്പം, അവശ്യവസ്തു ഭേദഗതി നിയമം, സംഭരണത്തിനും വില നിർണയത്തിനുമുള്ള സർക്കാർ നിയന്ത്രണങ്ങൾ അദാനി - അംബാനി തുടങ്ങിയ കോർപറേറ്റുകൾക്ക് അടിയറവെക്കുന്നതാണ്. റേഷൻ സംവിധാനത്തെ തന്നെ ഇല്ലാതാക്കി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ആയിരിക്കും ഇതിൻെറ ഫലം. അതുകൊണ്ടു തന്നെ ഇത് കർഷകൻെറ മാത്രം പ്രശ്നമല്ലെന്നും സാധാരണക്കാരൻെറ അന്നംമുട്ടുന്നതിനെതിരായ സമരമാണെന്നും ലഘുലേഖ വിശദീകരിക്കുന്നു. കൊക്കാനിശ്ശേരി പൊതുവിതരന്ന കേന്ദ്രത്തിന് മുന്നിൽ കണ്ടങ്കാളി വയൽ സമര നേതാവ് പത്മിനി കണ്ടങ്കാളി റേഷൻ സംരക്ഷണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ,എം. സുൽഫത്ത്, കെ.രാജീവ് കുമാർ, അത്തായി ബാലൻ, പ്രസീത കരിവെള്ളൂർ, അപ്പുക്കുട്ടൻ കാരയിൽ, കെ.പി. വിനോദ് എന്നിവർ സംസാരിച്ചു. റേഷൻ സംരക്ഷണ കാമ്പയിൻ ഡിസംബർ 30 വരെ റേഷൻ കടകൾക്ക് മുന്നിൽ നടക്കും. അന്നം മുട്ടുന്നതിനെതിരെ കിണ്ണം മുട്ടി പ്രതിഷേധം ഞായറാഴ്ച നടക്കും. സംയുക്ത കർഷക മോർച്ചയുടെ ആഹ്വാനപ്രകാരം, പ്രധാനമന്ത്രി മൻകീ ബാത്ത് പറയുന്ന ഞായറാഴ്ച രാവിലെ 11 മണിക്ക് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തായിരിക്കും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story