Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത നവീകരണം;...

ദേശീയപാത നവീകരണം; ഓടിക്കിതച്ച് ബസുകൾ

text_fields
bookmark_border
കണ്ണൂർ: ദേശീയപാത നവീകരണത്തിൻെറ ഭാഗമായി കൊടുവള്ളി മുതൽ നടാൽ വരെ റോഡുപണി നടക്കുന്നതിനാൽ ഗതാഗതക്രമീകരണത്തിൽ ഓടിക്കിതച്ച് ബസുകൾ. മണിക്കൂറുകൾ കുരുക്കിൽപെട്ട ശേഷമാണ് ദീർഘദൂര ബസുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്കുള്ള ബസുകൾ ചാല-മമ്പറം-പിണറായി-കൊടുവള്ളി വഴിയും തിരിച്ച് പാലയാട്-മമ്മാക്കുന്ന് പാലം-കാടാച്ചിറ-ചാല വഴിയുമാണ് പോകുന്നത്. എന്നാൽ, ഗതാഗതക്കുരുക്ക് മുറുകുന്നതിനനുസരിച്ച് ഒരു ക്രമവുമില്ലാതെയാണ് ബസുകളുടെ ഓട്ടം. മണിക്കൂറുകളോളം കുരുക്കിൽ കുടുങ്ങിയെത്തുന്ന ബസുകൾ ഒന്നിന് പിറകെ ഒന്നായി പായേണ്ട അവസ്ഥയാണ്. പൊതുവേ കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ യാത്രക്കാർ കുറവാണ്. അതിനൊപ്പം മത്സരപ്പാച്ചിൽ കൂടെയാകുേമ്പാൾ കലക്ഷൻ പാടേ കുറയുകയാണ്. കണ്ണൂർ- തലശ്ശേരി റൂട്ടിൽ ശരാശരി പത്തായിരത്തിനും പതിനൊന്നായിരത്തിനും ഇടയിൽ ലഭിച്ചിരുന്ന കലക്ഷൻ കോവിഡിന് ശേഷം പകുതിയായി കുറഞ്ഞു. കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ബസുകൾ കാടാച്ചിറയിൽ കുരുക്കുണ്ടാകുേമ്പാൾ കായലോട്-കതിരൂർ-എരഞ്ഞോളിപ്പാലം വഴി തലശ്ശേരിയിലെത്തുകയാണ്. ഇത്തരത്തിൽ 10 കിലോമീറ്ററോളം അധികദൂരം ഓടണം. കാടാച്ചിറ-മമ്മാക്കുന്ന് വഴി തലശ്ശേരിയെത്തുേമ്പാൾ നാലുകിലോമീറ്റർ മാത്രമാണ് അധികദൂരം. തീരെ വീതി കുറഞ്ഞ റോഡിൽ വാഹനക്കുരുക്കും പതിവാണ്. ലോറികളും ഈ റൂട്ടിൽ എത്തുന്നുണ്ട്. കയറ്റവും ഇടക്കിടെയുള്ള വളവുകളും നിറഞ്ഞതാണ് ഈ വഴി. മറ്റ് റൂട്ടുകളിൽ ഗതാഗതക്കുരുക്കുണ്ടാകുേമ്പാൾ സമയം ലാഭിക്കാനായി മമ്മാക്കുന്ന്- കടമ്പൂർ- എടക്കാട് പോലെയുള്ള ചെറുറൂട്ടുകളിലൂടെയും ബസുകൾ പായുകയാണ്. സൗകര്യം കുറഞ്ഞ ഈ റോഡുകളിൽ അപകടസാധ്യതയുമേറെയാണ്. നിലവിൽ കണ്ണൂർ-തലശ്ശേരി റൂട്ടിൽ 65 ശതമാനം ബസുകൾ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. ലോക്ഡൗണിൽ നിർത്തിയിട്ട ബസുകളിൽ ഇരുപതോളം എണ്ണം പെർമിറ്റ് സറണ്ടർ ചെയ്ത് ഓട്ടം അവസാനിപ്പിച്ചു. ഇവയിൽ ഏറെയും തുരുെമ്പടുത്ത് നശിച്ച നിലയിലാണ്. പലരും കിട്ടിയ വിലക്ക് വണ്ടി വിറ്റൊഴിച്ചു. ലോക്കൽ ബസുകൾ കണ്ണൂരിൽനിന്ന് മുഴപ്പിലങ്ങാട് വരെ ഓട്ടം അവസാനിപ്പിക്കുകയാണ്. തലശ്ശേരിക്ക് ശേഷവും വടകര, പെരിങ്ങത്തൂർ, ഇരിക്കൂർ റൂട്ടുകളിൽ ട്രിപ് എടുക്കുന്ന ബസുകൾ തലശ്ശേരി കേന്ദ്രീകരിച്ചാണ് ഓടുന്നത്. രണ്ടോ മൂന്നോ ട്രിപ്പുകൾ മാത്രമാണ് സർവിസ് നടത്താനാവുന്നത്. ബാക്കി സമയം തലശ്ശേരി ബസ് സ്റ്റാൻഡിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. ജീവനക്കാരുടെ എണ്ണം കുറച്ചാണ് ബസുകൾ സർവിസ് നടത്തുന്നത്. കുറഞ്ഞ വേതനത്തിനാണ് ജീവനക്കാർ ജോലിചെയ്യുന്നത്. കൂടുതൽ പാസഞ്ചർ ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതോടെ ദീർഘദൂര ബസുകളിലും യാത്രക്കാരുടെ എണ്ണം കുറയുമെന്നുറപ്പാണ്. കോവിഡിന് ശേഷം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ബഹിഷ്കരിച്ച അവസ്ഥയാണെന്നും ഇത് ബസ് വ്യവസായത്തിന് തിരിച്ചടിയായെന്നും ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story