Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:59 PM GMT Updated On
date_range 20 Dec 2020 11:59 PM GMTമൂന്നുവർഷം മുമ്പ് പണി തുടങ്ങി; എങ്ങുമെത്താതെ അലക്സ് നഗർ പാലം
text_fieldsbookmark_border
ശ്രീകണ്ഠപുരം: മൂന്നുവർഷം മുമ്പ് നിർമാണം തുടങ്ങിയിട്ടും എങ്ങുമെത്താതെ ഒരു പാലം. തൂക്കുപാലത്തിൽ കുലുങ്ങിയാടി ജീവൻ പണയംെവച്ച് യാത്രചെയ്യുമ്പോഴും കോൺക്രീറ്റ് പാലം യാഥാർഥ്യമാവാത്തതിലുള്ള അമർഷത്തിലാണ് കാഞ്ഞിലേരി - അലക്സ് നഗർ നിവാസികൾ. 2017 ഫെബ്രുവരിയിൽ നിർമാണം തുടങ്ങിയ അലക്സ് നഗർ - കാഞ്ഞിലേരി പാലം പ്രവൃത്തി സമയപരിധി കഴിഞ്ഞിട്ടും വീണ്ടും നിർത്തിവെച്ച നിലയിലായതോടെയാണ് ജനങ്ങൾ ആശങ്കയിലായത്. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ നിർമാണം തുടങ്ങിയ പാലം മൂന്നുവർഷം കഴിഞ്ഞിട്ടും 30 ശതമാനം പോലും പൂർത്തിയായില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളോടെ ജില്ലയിൽ അലക്സ് നഗർ പാലം ഉൾപ്പെടെ ആറ് പാലങ്ങളുടെ പണി നടത്താൻ പി.ഡബ്ല്യു.ഡി. നിർദേശം നൽകിയിരുന്നു. എന്നാൽ, ഒരുമാസം മാത്രമാണ് പണി നടന്നത്. 109 മീറ്റർ നീളമുള്ള പാലത്തിന് വേണ്ട ആറ് തൂണുകളുടെ പകുതി മാത്രമാണ് പൂർത്തിയായത്. കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്.10.10 കോടി ചെലവിലാണ് നിർമാണം. ഡെൽകോൺ എൻജിനീയറിങ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് കെ.സി.ജോസഫ് എം.എൽ.എ മുൻകൈയെടുത്ത് ഇവിടെ പാലം അനുവദിച്ചത്. അലക്സ് നഗർ പാലം വരുന്നതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമാകും. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഏക യാത്രാമാർഗം. ഈ പാലം നിലംപതിക്കുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം നടക്കേണ്ട അലക്സ് നഗർ - ചെരിക്കോട്- ഐച്ചേരി റോഡിൻെറ വികസന പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി നീണ്ടു പോയതിനെപറ്റി അധികൃതർ മൗനംപാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story