Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 12:03 AM GMT Updated On
date_range 17 Dec 2020 12:03 AM GMTബ്ലോക്കിൽ വലതിന് നേരിയ ആശ്വാസം
text_fieldsbookmark_border
കണ്ണൂർ: കഴിഞ്ഞവർഷം എൽ.ഡി.എഫ് തൂത്തുവാരിയ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്ന് ഇത്തവണ യു.ഡി.എഫിനൊപ്പം. ഒരു ബ്ലോക്കിൽ ബലാബലം. ആകെയുള്ള 11 ബ്ലോക്കിൽ ഇരിട്ടിയാണ് ഇക്കുറി യു.ഡി.എഫ് തിരിച്ചുപിടിച്ചത്. ഇരിക്കൂറിൽ ആകെയുള്ള 14 സീറ്റിൽ ഏഴ് വീതം എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ നേടി തുല്യ ശക്തികളായി. കണ്ണൂർ, എടക്കാട്, പയ്യന്നൂർ, പേരാവൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, പാനൂർ, കൂത്തുപറമ്പ്, തലേശ്ശരി എന്നീ ബ്ലോക്കുകൾ ഇക്കുറിയും എൽ.ഡി.എഫിനെ തുണച്ചു. ഇരിട്ടി ബ്ലോക്കിൽ ആകെയുള്ള 13 വാർഡുകളിൽ ഏഴ് യു.ഡി.എഫും ആറ് വാർഡുകൾ എൽ.ഡി.എഫും കരസ്ഥമാക്കി. അട്ടിമറി സാധ്യതയുള്ള ബ്ലോക്കുകളിലൊന്നായി വലത് പാളയം ആദ്യമേ കണക്കുകൂട്ടിയ ബ്ലോക്കായിരുന്നു ഇരിട്ടി. സീറ്റ് തർക്കവും ഭിന്നാഭിപ്രായം മൂലവും മൂന്ന് സീറ്റിനാണ് യു.ഡി.എഫിന് 2015ൽ ഇൗ ബ്ലോക്ക് കൈവിട്ടുപോയത്. ഇത്തവണ സീറ്റ് തർക്കങ്ങളില്ലാതെ ഒറ്റക്കെട്ടായി നീങ്ങിയതാണ് യു.ഡി.എഫിന് നേട്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് സീറ്റിന് ഭരണം നഷ്ട്ടപ്പെട്ട ഇരിക്കൂറിലും ഭരണസാധ്യത തന്നെയായിരുന്നു യു.ഡി.എഫിൻെറ ആദ്യഘട്ടത്തിലേയുള്ള വിലയിരുത്തൽ. രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാരെ സ്ഥാനാർഥികളായി രംഗത്തിറക്കിയാണ് ശക്തമായ മത്സരവുമായി യു.ഡി.എഫ് ഇൗ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നുച്ച്യാട് ഡിവിഷനിൽ കെ.പി.സി.സി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ഇദ്ദേഹം പിന്മാറിയത് യു.ഡി.എഫിന് ആശ്വാസമായിരുന്നു. കഴിഞ്ഞകാലങ്ങളിൽ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം നടത്താതിരുന്ന യു.ഡി.എഫ് പ്രചാരണത്തിന് പ്രത്യേകം നേതാക്കൾക്ക് ചുമതല കൊടുത്തായിരുന്നു ബ്ലോക്കുകൾ പിടിക്കാൻ ഇത്തവണ രാഷ്ട്രീയ നീക്കം നടത്തിയത്. അതിനാൽ, പ്രചാരണത്തിൻെറ ഒരോ ഘട്ടത്തിലും ബ്ലോക്കിലും ഇത്തവണ വീറും വാശിയും നിലനിന്നിരുന്നു. എന്നാൽ, കഴിഞ്ഞ തവണ രണ്ട് സീറ്റിൻെറ വ്യത്യാസത്തിൽ യു.ഡി.എഫിന് നഷ്ടമായ തളിപ്പറമ്പ് ബ്ലോക്ക് ഇക്കുറിയും തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. 16 വാർഡുകളിൽ ഇത്തവണ പത്തെണ്ണം എൽ.ഡി.എഫ് നേടിയേപ്പാൾ ആറെണ്ണമാണ് യു.ഡി.എഫിനൊപ്പം നിന്നത്. പാനൂർ, തലശ്ശേരി ബ്ലോക്കുകളിൽ എൽ.ഡി.എഫിന് എതിരില്ല. എടക്കടേ് ഏഴ് ഇടതിനൊപ്പവും ആറ് വാർഡുകൾ വലതിനൊപ്പവും നിലകൊണ്ടു. കണ്ണൂർ ബ്ലോക്കിനും എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യമാണ്. 13 വാർഡുകളിൽ പത്തെണ്ണം എൽ.ഡി.എഫും മൂന്നെണ്ണം യു.ഡി.എഫും നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story