Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 11:59 PM GMT Updated On
date_range 15 Dec 2020 11:59 PM GMTചുഴലിയിൽ മൂന്നുപേർക്ക് മർദനമേറ്റു
text_fieldsbookmark_border
ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പിനെ തുടർന്ന് ചുഴലിയിൽ അക്രമം. സ്ഥാനാർഥിയടക്കം മൂന്നുപേർക്ക് മർദനമേറ്റു. നാലാം വാർഡ് ഇടതു സ്വതന്ത്ര സ്ഥാനാർഥി അഡ്വ. കെ.പി. അബൂബക്കറിനെ ഒരുസംഘം ലീഗുകാർ ആക്രമിച്ചുവെന്നാണ് പരാതി. ചുഴലി സ്കൂളിൽ ബൂത്തിൽ തർക്കമുണ്ടാവുകയും ജനൽചില്ല് അടിച്ചുതകർക്കുകയും ചെയ്തു. സി.പി.എമ്മുകാരാണ് ബൂത്തിൽ അക്രമം കാട്ടിയതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. മുസ്ലിം ലീഗ് ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് സ്ഥാനാർഥിയുടെ ചീഫ് ഏജൻറുമായ കെ.പി. മുഹമ്മദ് അഷ്റഫ്, മുസ്ലിം ലീഗ് പ്രവർത്തകനും ചുഴലിയിലെ ഡ്രൈവറുമായ ടി.എം. അഷ്റഫ് എന്നിവരെ മർദനമേറ്റ പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് സി.പി.എമ്മുകാർ ആക്രമിച്ചുവെന്നാണ് ഇവരുടെ പരാതി. ബൂത്ത് ഏജൻറുമാരെ കൊണ്ടുപോകാനെത്തിയ നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി കെ.പി. അബൂബക്കറിൻെറ ബൊലേറോ വാഹനത്തിൻെറ ചില്ല് ഒരുസംഘം അടിച്ചു തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story