Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:01 AM GMT Updated On
date_range 15 Dec 2020 12:01 AM GMTതെരഞ്ഞെടുപ്പ് ആക്രമണം; യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: തദ്ദേശതെരഞ്ഞെടുപ്പിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ സംഘർഷം അരങ്ങേറി. ആക്രമണത്തിൽ നിരവധി യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിയാരം പഞ്ചായത്ത് തലോറ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയും വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറിയുമായ പി. സാജിദ ടീച്ചർക്ക് നേരെ ൈകയേറ്റം നടന്നു. ബൂത്ത് ഏജൻറിനും ആക്രമണത്തിൽ പരിക്കേറ്റു. കൊയ്യം പാറക്കാടിയിൽ കെ. സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടിയും (47) ആക്രമണത്തിനിരയായി. ഇരുവരെയും തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ പഞ്ചായത്ത് 12ാം വാർഡായ ചെറുപഴശ്ശി ബൂത്ത് ഏജൻറായ യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.കെ. നിയാസ് (34), തൈലവളപ്പ് ശാഖ പ്രസിഡൻറ് പി.പി. സുബൈർ (37), കാലടി ശാഖ സെക്രട്ടറി പി.വി. ഷഫീർ (23), തൈലവളപ്പ് ശാഖ എം.എസ്.എഫ് സെക്രട്ടറി വി.കെ. മുഹമ്മദ് ജാസിർ (23), കോൺഗ്രസ് പ്രവർത്തകൻ എ. മഹേഷ് (38) എന്നിവരും ആക്രമണത്തിനിരയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. അമ്പതംഗ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. ഇവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്തതിൻെറ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് മനോജ് പാറക്കാടിയുടെ പരാതിയിൽ പറയുന്നു. എട്ട് സി.പി.എം പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നത്രെ. ജില്ല പഞ്ചായത്ത് പരിയാരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി അസ്മിന അഷ്റഫിൻെറ ഏജൻറാണ് മനോജ്. തലോറ വാർഡ് യു.ഡി.എഫ് ബൂത്ത് ഏജൻറും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായ എം. സിയാദിന് ആക്രമണത്തിൽ പരിക്കേറ്റു. ബൂത്തിൽനിന്ന് ഇറങ്ങുമ്പോൾ നാല് സി.പി.എം പ്രവർത്തകർ കല്ലുകൊണ്ട് തലക്കടിെച്ചന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story