Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരാകും ബ്ലോക്കിൽ?

ആരാകും ബ്ലോക്കിൽ?

text_fields
bookmark_border
ലാസ്റ്റ് ലാപ് - ബ്ലോക്ക് പഞ്ചായത്ത് --------------------- തൂത്തുവാരാൻ ഇടത്; നാലിൽ പ്രതീക്ഷ വലതിന് കണ്ണൂർ: കഴിഞ്ഞ തവണ 11 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ് തൂത്തുവാരുകയായിരുന്നു. എന്നാൽ, ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. 11ൽ നാലിടത്ത് കടുത്ത മത്സരമാണ്. ആറ് ബ്ലോക്കാണ് യു.ഡി.എഫ് ലക്ഷ്യം. 2015ലെ ത്രിതല തെരഞ്ഞെടുപ്പിൽ 11ബ്ലോക്കുകളിലായുള്ള 149 വാർഡിൽ 106 ഉം എൽ.ഡി.എഫിനൊപ്പമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം നടത്താതിരുന്ന യു.ഡി.എഫ് പ്രചാരണ ചുമതലക്ക് പ്രത്യേകം നേതാക്കൾക്ക് ചുമതല കൊടുത്തായിരുന്നു ഇത്തവണത്തെ ആദ്യ രാഷ്ട്രീയ നീക്കം. അതിനാൽ പ്രചാരണത്തിൻെറ ഒാരോ ഘട്ടത്തിലും ബ്ലോക്കിലും ഇത്തവണ വീറും വാശിയും നിലനിന്നിരുന്നു. ആകെ 149 സീറ്റുകളിൽ 94 ഇടത്തും സി.പി.എം സ്ഥാനാർഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്. കോൺഗ്രസ് 30 ഇടത്തും വിജയിച്ചു. ലീഗ് ഏഴ് വാർഡുകളാണ് കരസ്ഥമാക്കിയത്. സി.പി.െഎ -ഒമ്പത്, എൽ.ജെ.ഡി -രണ്ട്, കേരള കോൺ. എം -രണ്ട്, കേരള കോൺ. (ജേക്കബ്) -രണ്ട് എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ കക്ഷിനില. എൻ.സി.പി, െഎ.എൻ.എൽ എന്നിവർ ഒാരോ സീറ്റും കരസ്ഥമാക്കി. ഇടതു സ്വതന്ത്രനും ഒരു വാർഡിൽ ജയിച്ചു കയറി. ബി.ജെ.പിക്ക് ഒരു വാർഡിൽ പോലും സാന്നിധ്യമറിയിക്കാൻ സാധിച്ചിട്ടില്ല. തളിപ്പറമ്പ് കഴിഞ്ഞ തവണ രണ്ട് സീറ്റിൻെറ വ്യത്യാസത്തിലാണ് യു.ഡി.എഫിന് തളിപ്പറമ്പ് േബ്ലാക്കിൽ ഭരണം നഷ്ടപ്പെട്ടത്. 16 വാർഡുകളിൽ ഒമ്പത് ഇടതിനൊപ്പം നിന്നപ്പോൾ ഏഴ് വാർഡുകളിലാണ് യു.ഡി.എഫ് ജയിച്ചത്. പ്രചാരണത്തിൻെറ അവസാന ലാപ്പ് പൂർത്തിയായപ്പോൾ ഇത്തവണ 12 വാർഡിൽ ജയിച്ചുകയറുമെന്നാണ് യു.ഡിഎഫിൻെറ വിലയിരുത്തൽ. തളിപ്പറമ്പ് േബ്ലാക്കിലെ പരിയാരം ചെങ്ങളായി വാർഡുകളിൽ 25 ഒാളം വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റത്. ഇത്തവണ ഇൗ വാർഡുകളടക്കം തിരിച്ചുപിടിച്ച് േബാക്കിൽ ഭരണത്തിലേറുമെന്നാണ് യു.ഡി.എഫിൻെറ കണക്കുകൂട്ടലുകൾ. ഇരിട്ടി അട്ടിമറി സാധ്യതയുള്ള ബ്ലോക്കുകളിലൊന്നായി വലത് പാളയം കണക്കുകൂട്ടുന്ന ബ്ലോക്കാണ് ഇരിട്ടി. സീറ്റ് തർക്കവും ഭിന്നാഭിപ്രായം മൂലവും മൂന്ന് സീറ്റിനാണ് ഇരിട്ടി ബ്ലോക്ക് യു.ഡി.എഫിന് 2015ൽ കൈവിട്ടുപോയത്. ഇത്തവണ സീറ്റ് തർക്കങ്ങളില്ലാത്തതിനാൽ ഭരണം ലഭിക്കുമെന്നാണ് യു.ഡി.എഫ് പക്ഷം. കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂർ വാർഡിൽ ലീഗ് -കോൺഗ്രസ് വ്യത്യസ്ത സ്ഥാനാർഥികളെ നിർത്തിയാണ് ഇൗ െതരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ, ഇതൊന്നും വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് പ്രചാരണ ചുമതലയുള്ള നേതാക്കളുടെ അഭിപ്രായം. ഇരിക്കൂർ നാല് സീറ്റിന് ഭരണം നഷ്ടപ്പെട്ട ഇരിക്കൂറിലും ഭരണസാധ്യത തന്നെയാണ് യു.ഡി.എഫിൻെറ വിലയിരുത്തൽ. രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാരെ മത്സര രംഗത്തിറക്കിയാണ് ബ്ലോക്കിൽ ശക്തമായ മത്സരവുമായി വലതുപക്ഷമുള്ളത്. കുടിയേറ്റ കർഷകർ തിങ്ങിപ്പാർക്കുന്ന മലയോര ബ്ലോക്കുകളിലെന്നായ ഇവിടെ യു.ഡി.എഫിന് വിജയ സാധ്യതയുള്ള മേഖലയുമാണ്. നുച്ച്യാട് ഡിവിഷനിൽ കെ.പി.സി.സി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ഇദ്ദേഹം പിന്മാറിയത് ആശ്വാസമായാണ് നേതാക്കൾ കാണുന്നത്. പേരാവൂർ മൂന്ന് തവണ തുടർച്ചയായി എൽ.ഡി.എഫ് ഭരിക്കുന്ന ബ്ലോക്കാണ് പേരാവൂർ. ആകെയുള്ള 13 വാർഡിൽ കഴിഞ്ഞ തവണ എട്ട് വാർഡുകളാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. അഞ്ച് വാർഡുകൾ വലതിനൊപ്പമായിരുന്നു. ഇതിൽ കഴിഞ്ഞ തവണ ഒരു വാർഡിൽ കേരള കേൺഗ്രസ് ജയിച്ചിരുന്നു. ഇത്തവണ ഇൗ പാർട്ടി തങ്ങളുടെ കൂടെയുള്ളത് എൽ.ഡി.എഫിന് ആത്മ വിശ്വാസം പകരുന്നതാണ്. എന്നാൽ, ക്രിസ്ത്യൻ കുടിയേറ്റ മേഖലയിലെ വലത് വോട്ടുകൾ തങ്ങൾക്കനുകൂലമാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളിലെ കണക്കുകൂട്ടലുകൾ. കല്യാശ്ശേരി നാല് സീറ്റിൻെറ ബലത്തിലാണ് കല്യാശ്ശേരിയിൽ കഴിഞ്ഞ തവണ ഇടത് ഭരണക്കസേര ഉറപ്പിച്ചത്. ആഞ്ഞുപിടിച്ചാൽ ഭരണം തങ്ങളുടെ പക്ഷത്താകുമെന്നാണ് വലതിെൻ കണക്കുകൂട്ടലുകൾ. ആകെയുള്ള 14 വാർഡിൽ അഞ്ച് വലതുപക്ഷത്തും ഒമ്പതെണ്ണം ഇടതിൻെറ കൂടെയുമായിരുന്നു. ചുവപ്പിൻെറ കോട്ടയായ കല്യാശ്ശേരിയിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് എൽ.ഡി.എഫ് പക്ഷം. പ്രചാരണം അവസാന റൗണ്ട് പിന്നിടുേമ്പാൾ ഇടതിനാണ് ഇവിടെയും മുൻതൂക്കം. പയ്യന്നൂർ പയ്യന്നൂരിൽ കഴിഞ്ഞ തവണത്തെ ജനവിധിയിൽ നിന്ന് മറിച്ചൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ വിശകലനം. ആകെയുള്ള 13 വാർഡുകളിൽ രണ്ടിൽ മാത്രമാണ് കഴിഞ്ഞ തവണ കോൺഗ്രസിന് ജയിക്കാനായത്. രണ്ട് വാർഡിൽ ജയിച്ചുകയറിയ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഇത്തവണ ഇടതിൻെറ കൂടെയായതും വലതിന് തിരിച്ചടിയാണ്. ലീഗിന് കാര്യമായ വോട്ടില്ലാത്തതും യു.ഡി.എഫിന് ക്ഷീണമാണ്. കണ്ണൂർ 2010ൽ 14 വാർഡുകളിൽ ഏഴ് വീതം ജയിച്ച് ഇരുമുന്നണികളും തുല്യത പാലിച്ചപ്പോൾ നറുക്കെടുപ്പ് എന്ന ഭാഗ്യത്തിലൂടെ കോൺഗ്രസിന് ബ്ലോക്കിൽ പ്രസിഡൻറ് സ്ഥാനം ലഭിച്ചു. എന്നാൽ 2015ലെ ത്രിതല തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. വാർഡുകളുടെ എണ്ണം 13 ആയ തെരഞ്ഞെടുപ്പിൽ 11 വാർഡുകൾ തൂത്തുവാരി ഇടത് ഭരണം നേടി. അന്ന് രണ്ടിടത്ത് മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ഇത്തവണയും ഇടതിനനുകൂലമായ രാഷ്ട്രീയ സാധ്യതയാണ് ബ്ലോക്കിൽ. തലേശ്ശരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 വാർഡിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിച്ചുകയറാൻ സാധിച്ചത്. പിണറായി, ധർമടം അടക്കമുള്ള പാർട്ടി ഗ്രാമങ്ങൾ ഉൾക്കൊളുന്ന തലശ്ശേരി ബ്ലോക്കിൽ വലതിന് കാര്യമായെന്നും ചെയ്യാനില്ല. േബ്ലാക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമാണ്. അതിനാൽതന്നെ ഇത്തവണയും ബ്ലോക്ക് ഇടതിന് കീഴിൽ അണിനിരക്കുമെന്നതിൽ ഒരു സംശയവുമില്ല. കൂത്തുപറമ്പ് 13ൽ ഒമ്പത് വാർഡ് നേടിയാണ് കൂത്തുപറമ്പ് ബ്ലോക്കിൽ ഇടത് ഭരണത്തിന് കഴിഞ്ഞ തവണ കൊടിയേറിയത്. യു.ഡി.എഫിനൊപ്പം നിന്ന ജനതാദൾ ഇത്തവണ തങ്ങളുടെ ക്യാമ്പിലാണെന്നതും എൽ.ഡി.എഫിൻെറ ആത്മ വിശ്വാസം കൂട്ടുന്നു. ജനതാദൾ കഴിഞ്ഞ തവണ ഇവിടെ രണ്ട് വാർഡുകളിൽ ജയിച്ചുകയറിയിരുന്നു. ലീഗ് ഒരു സീറ്റും നേടിയിരുന്നു. ആഞ്ഞ് പിടിച്ച് കൂടുതൽ വാർഡുകൾ നേടുക എന്നത് മാത്രമാണ് യു.ഡി.എഫിൻെറ മുന്നിലുള്ള ഏക വഴി. എടക്കാട് ആകെയുള്ള 13 ഡിവിഷനുകളിൽ ഒമ്പതും എൽ.ഡി.എഫിൻെറ കൈവശമാണ്. പ്രചാരണത്തിലും ഇതുവരെയുള്ള തെരെഞ്ഞടുപ്പ് പ്രവർത്തനത്തിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. യു.ഡി.എഫുമായുള്ള നീക്കുപോക്കിൽ തലമുണ്ട ഡിവിഷനിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയും മത്സരിക്കുന്നുണ്ട്. ഇത്തവണയും വലിയ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബ്ലോക്കിൽ കൂടുതൽ വാർഡുകൾ കൈപിടിയിലൊതുക്കാൻ ചിട്ടയായ പ്രചാരണ പ്രവർത്തനമാണ് യു.ഡി.എഫ് ഇവിടെ കാഴ്ചവെച്ചത്. ഇതിൻെറയെല്ലാം പശ്ചാത്തലത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് വലത് പാളയം. പാനൂർ പാർട്ടി ഗ്രാമമെന്ന് അക്ഷരാർഥത്തിൽ വിളിക്കാവുന്ന പാനൂരിൽ ഇത്തണവയും ജനവിധി മറിച്ചാകാൻ സാധ്യതയില്ല. പേരിനുപോലും പ്രതിപക്ഷമില്ലാത്ത ബ്ലോക്കാണിത്. ആകെയുള്ള 13 വാർഡുകളിൽ 12 ഇടത്ത് സി.പി.എമ്മും ഒരു വാർഡിൽ സി.പി.െഎയുമാണ് കഴിഞ്ഞ തവണ ജയിച്ചത്. മുഴുവനിടത്തും സ്ഥാനാർഥികളുണ്ടെങ്കിലും നാമമാത്ര വാർഡിലെങ്കിലും ജയിക്കുക എന്നത് മത്രമാണ് വലതിൻെറ കണക്കുകൂട്ടൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story