തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുന്നു. തളിപ്പറമ്പ് ജുമാഅത്ത് കമ്മിറ്റി ട്രസ്റ്റിൻെറ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റിൽ ആധുനിക രീതിയിലുള്ള പ്ലാൻറ് നിര്‍മിച്ചു. പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ മാര്‍ക്കറ്റിൽ ദേശീയ പരിസ്ഥിതി പ്രശ്‌നപരിഹാര സമിതിയാണ് പ്ലാൻറ് ഒരുക്കിയത്. ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സൗകര്യമുണ്ട്. ദിവസേന അഞ്ച് ക്വിൻറല്‍ അറവുമാലിന്യവും ഹോട്ടല്‍ മാലിന്യവും കക്കൂസ് മാലിന്യവും ടാങ്കില്‍ നിക്ഷേപിക്കാം. 32 ലക്ഷം രൂപ ചെലവിലാണ് പ്ലാൻറ് നിര്‍മിച്ചത്. പുതുവര്‍ഷത്തില്‍ പ്ലാൻറ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റിയാല്‍ കൃഷ്ണന്‍, പള്ളിപ്രം പ്രസന്നൻ, എ.കെ. ഭാസ്കരൻ, രാജൻ വേങ്ങാട്, എം. രജിത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 11:58 PM GMT Updated On
date_range 2020-12-10T05:28:04+05:30തളിപ്പറമ്പ് മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം
text_fieldsNext Story